കലക്ടർ സർ സി.പിയുടെ അവതാരമെന്ന് ലീഗ്

കാസർകോട്: സർ സി.പി.യുടെ അവതാരമാണ് കാസർകോട് ജില്ല കലക്ടറെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി. അധികാരം തലക്കുപിടിച്ചതോടെ ജനങ്ങളെയും ഉത്തരവാദിത്തത്തെയും മറന്ന നിലയിലാണ് കലക്ടറെടുക്കുന്ന പല തീരുമാനങ്ങളുമെന്നും യോഗം അഭിപ്രായപ്പെട്ടു. കോവിഡ് അതിവ്യാപനം തടയുന്നതിൻെറ പേരിൽ കാസർകോട് നഗരത്തിലും അനുബന്ധ ടൗണുകളിലും പ്രവേശിക്കണമെങ്കിൽ കോവിഡ് പരിശോധന റിപ്പോർട്ടോ അതല്ലെങ്കിൽ വാക്സിൻ സ്വീകരിച്ച രസീതോ വേണമെന്ന കലക്ടറുടെ തീരുമാനം അതിശയകരവും അപഹാസ്യവുമാണ്. ഷിറിയ ആലിക്കുഞ്ഞി മുസ്ലിയാർ, പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ,ഫോർട്ട് റോഡിലെ ഇബ്രാഹിം എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പ്രസിഡൻറ് എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.