ദേശീയപാതയുടെ ഉയരക്കൂടുതൽ യാത്രക്കാരെ ദുരിതത്തിലാക്കുന്നു

ചെറുവത്തൂർ: ടാറിങ് നടക്കുന്ന . കാലിക്കടവിനും ചെറുവത്തൂരിനും ഇടയിൽ പല സ്ഥലങ്ങളിലായി ദേശീയപാതയുടെ ഉയരം കൂടുതലാണ്. ഇത് പലപ്പോഴും അപകടത്തിന് വഴിയൊരുക്കുന്നു. വിദ്യാർഥികളടക്കമുള്ള സൈക്കിൾ യാത്രികർ ഭീതിയോടെയാണ് ഇതുവഴി പോകുന്നത്. എതിർ ഭാഗത്തുനിന്നും വാഹനങ്ങൾ വന്നാൽ റോഡിൽനിന്നും ഇരുചക്ര വാഹനങ്ങൾക്ക് താഴെയിറങ്ങാൻ കഴിയില്ല. കഴിഞ്ഞ ദിവസം മട്ടലായിക്ക് സമീപം ദേശീയപാതയിൽനിന്ന് തെന്നിവീണ് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. രാത്രികാലങ്ങളിൽ റോഡി‍ൻെറ ഉയരക്കൂടുതൽ വാഹനയാത്രക്കാർക്ക് തിരിച്ചറിയാൻ കഴിയില്ല. ചിലയിടങ്ങളിൽ മണ്ണ് ഉപയോഗിച്ച് റോഡി‍ൻെറ ഉയരം കുറക്കാൻ ശ്രമിക്കുകയാണ് അധികൃതർ. എന്നാൽ, ഇത് അശാസ്ത്രീയമാണെന്നും മഴക്കാലമായാൽ കൂടുതൽ ദുരിതത്തിനു കാരണമാകുമെന്നും നാട്ടുകാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.