കാസർകോട്: സംസ്ഥാന സർക്കാര്‍ നടപ്പാക്കിയ അംബേദ്കര്‍ ഗ്രാമം പദ്ധതിയിലൂടെ പട്ടികജാതി-പട്ടികവര്‍ഗ കോളനികളുടെ മുഖച്ഛായ തന്നെ മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലുള്‍പ്പെടെ സംസ്ഥാനത്തെ 80 അംബേദ്കര്‍ ഗ്രാമങ്ങളുടെ പദ്ധതി പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ ബാറഡുക്ക അംബേദ്കര്‍ കോളനിയില്‍ നടന്ന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എ. സൈമ, ബദിയഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. ശാന്ത, ജില്ല പട്ടികജാതി വികസന ഓഫിസര്‍ എസ്. മീനാറാണി എന്നിവര്‍ സംബന്ധിച്ചു. ഒരു കോടി രൂപ ചെലവില്‍ ജില്ല നിര്‍മിതി കേന്ദ്രമാണ് പദ്ധതി നിര്‍വഹണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.