വെള്ളരിക്കുണ്ട്: കൊന്നക്കാട് മാവേലി സ്റ്റോറിലെ താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിടുക, ആദിവാസികളെ ജാതീയവും വംശീയവുമായി അധിക്ഷേപിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുക, കൊന്നക്കാട് മാവേലി സ്റ്റോറിലെ ക്രമക്കേട് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഗോത്ര ജനതയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് സപ്ലൈകോ സൻെററിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് സപ്ലൈകോ മാവേലി സ്റ്റോറിനു മുന്നിൽ പൊലീസ് തടഞ്ഞു. സാമൂഹിക പ്രവർത്തകൻ രാജു നൂറ്റാർ ധർണ ഉദ്ഘാടനം ചെയ്തു. കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. ദലിത്-ആദിവാസി പ്രവർത്തകൻ പി.കെ. രാമൻ, സാമൂഹിക പ്രവർത്തകരായ സനീഷ് പയ്യന്നൂർ, കൃഷ്ണൻ പരപ്പച്ചാൽ, രണദിവൻ തായന്നൂർ എന്നിവർ സംസാരിച്ചു. നീതി ലഭിക്കുംവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സമരക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.