കീഴൂർ കുടുംബക്ഷേമ ഉപകേന്ദ്രത്തിൽ കുത്തിവെപ്പ് തുടരണം

ഉദുമ: കീഴൂർ കുടുംബക്ഷേമ ആരോഗ്യ ഉപകേന്ദ്രത്തിൽ കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രദേശവാസികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളും സ്വകാര്യ സ്ഥാപനങ്ങൾ വഴിയാണ് നിലവിൽ കുത്തിവെപ്പ് നടത്തുന്നത്. ഒരു കുട്ടിക്ക് ഒരു പ്രാവശ്യം കുത്തിവെപ്പ് നടത്താൻ 1200 രൂപയാണ് സ്വകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്നത്. കുട്ടികളുടെയും ഗർഭിണികളുടെയും സമ്പൂർണ ആരോഗ്യത്തിന് കുത്തിവെപ്പ് അനിവാര്യഘടകമായതിനാൽ ഉടൻ കുത്തിവെപ്പ് തുടരാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ കെ.എസ്. സാലി കീഴൂർ ജില്ല കലക്ടർക്കും ജില്ല മെഡിക്കൽ ഓഫിസർക്കും പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.