കാഞ്ഞങ്ങാട്: കർണാടകയിൽനിന്നുള്ള വിവിധ സംഘങ്ങൾ നഗരത്തിലെത്തിയെങ്കിലും പൂക്കൾ വാങ്ങാൻ ആളില്ലാത്തത് ഇവരെയും നിരാശരാക്കി. ആലാമിപള്ളി പുതിയ ബസ്സ്റ്റാൻഡിലാണ് മറുനാടൻ പൂക്കൾ വിൽപനക്കെത്തിച്ചത്. ഓണക്കോടിയും മറ്റു വസ്ത്രങ്ങളും വാങ്ങാൻ ഇക്കുറി ആളുകൾ കുറവായിരുന്നു. നഗരത്തിലെ വൻകിട തുണിഷോപ്പുകളിലൊന്നും ആളനക്കംപോലുമുണ്ടായിട്ടില്ല. പൊലീസിൻെറ നേതൃത്വത്തിൽ കോവിഡ് ബോധവത്കരണ പരിപാടികളും കോൺഗ്രസിൻെറ വിവിധ പരിപാടികളും മാത്രമാണ് ഞായറാഴ്ച നഗരത്തിൽ കാണാനായത്. ഇതുകൂടാതെ ഗ്രാമീണ മേഖലകളിൽ വർഷംതോറും നടക്കാറുള്ള ഓണാഘോഷ പരിപാടികളും ഇക്കുറി നടന്നില്ല. ഓണാഘോഷമില്ലാതെ വിഷമത്തിലായ കുഞ്ഞുമക്കളെ സന്തോഷിപ്പിക്കാനായി ചിലർ വീടുകളിൽ തന്നെ മത്സരങ്ങൾ സംഘടിപ്പിച്ചു. ബന്ധുക്കളെയും അയൽവാസികളെയും പങ്കെടുപ്പിച്ചുള്ള കസേരകളി, ബലൂൺ റൈസ്, ചാക്ക് റൈസ്, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങി വിവിധ മത്സരങ്ങളാണ് ഗ്രാമീണ മേഖലകളിലെ വിവിധ വീടുകൾ കേന്ദ്രീകരിച്ച് നടന്നത്. onam ഉത്രാടദിനത്തിൽ മറുനാടൻ പൂക്കളുമായി നഗരത്തിലെത്തിയവർ onam 2 പുല്ലൂർ തട്ടുമ്മലിലെ മുത്തുപ്പണിക്കരുടെ വീട്ടിൽ നടന്ന ഓണാഘോഷ മത്സരത്തിലെ ബലൂൺ റൈസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.