തളിപ്പറമ്പ്: പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയായ യുവാവിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. നിടിയേങ്ങ ചേപ്പറമ്പിലെ സി.ജെ. ജിബിനെയാണ് (24) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. രണ്ടാം പ്രതി യുവാവിന്റെ അമ്മക്ക് ഒരു വർഷം തടവും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മൂന്നും നാലും പ്രതികളായ യുവാവിന്റെ മുത്തശ്ശിയെയും പിതാവിനെയും വെറുതെ വിട്ടു.
2022 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചെറുപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ കുടുംബത്തിന് ആറളത്തും വീടുണ്ട്. രണ്ടിടത്തുമായി താമസിച്ചു വരുന്ന പെൺ കുട്ടിയെ പ്രതി സമൂഹ മാധ്യമം വഴിയാണ് പരിചയപെടുന്നത്. തുടർന്ന് പ്രണയത്തിലാകുകയും 2022 ജനുവരിയിൽ കാറിൽ തന്റെ ശ്രീകണ്ഠാപുരം സ്റ്റേഷൻ പരിധിയിലെ വീട്ടിലെത്തിച്ച് താമസിപ്പിച്ച് ലൈംഗികാതിക്രമത്തിനും പീഡനത്തിനുമിരയാക്കുകയായിരുന്നു.
പെൺകുട്ടിയെ ഉപദ്രവിച്ചതിന്റെ പേരിൽ പ്രതിയുടെ മാതാവ് മിനി ജോസ്, മുത്തശ്ശി മേരി ദേവസ്യ, പിതാവ് സി.ഡി ജോസ് എന്നിവരെയും കേസിൽ പ്രതിചേർത്തിരുന്നു. പട്ടികജാതി-പട്ടിക വർഗ വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.