കണ്ണൂര്‍: ബിഹാറില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് ജില്ലയിലെ ചില്ലറ വിൽപനക്കാര്ക്ക് വിതരണം ചെയ്യുന്ന യുവാവിനെ കണ്ണൂര്‍ റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അഞ്ച് കിലോ കഞ്ചാവ് സഹിതം ബിഹാര്‍ സ്വദേശി രാജ്കുമാറിനെ (25)യാണ് ഇന്‍സ്പെക്ടര്‍ അക്ഷയ്യുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 7.30ഓടെ പ്രസ് ക്ലബിന് മുന്നില്‍വെച്ച് അറസ്റ്റ് ചെയ്തത്.
തീവണ്ടിമാര്‍ഗം കണ്ണൂരിലേക്ക് കഞ്ചാവ് കടത്തുന്നതായി എക്സൈസ് കമീഷണർ സ്ക്വാഡംഗം പി.വി. ഗണേഷ്ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ബിഹാറിലെ കഞ്ചാവ് കൃഷിക്കാരില്‍നിന്ന് കിലോക്ക് 7000 രൂപ നിരക്കിലാണ് രാജ്കുമാര് കഞ്ചാവ് വാങ്ങിയത്. ഇത് കണ്ണൂരിലെത്തിച്ച് കിലോക്ക് 35,000 രൂപക്ക് വന്‍ ലാഭത്തിലാണ് വിൽപന നടത്താറുള്ളത്.
വളപട്ടണം, കീരിയാട്, അഴീക്കല്‍ ഭാഗത്തെ ഇതര സംസ്ഥാന തൊഴിലാളികളാണ് ആവശ്യക്കാരില്‍ കൂടുതലെന്ന് ഇയാള്‍ എക്സൈസിനോട് പറഞ്ഞു. കണ്ണൂരില്‍ ജോലിയൊന്നും ചെയ്യാത്ത രാജ്കുമാര് കഞ്ചാവ് വിൽപനക്കായി മാത്രമാണ് ജില്ലയിലേക്ക് തീവണ്ടിമാര്‍ഗം എത്താറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.