തലശ്ശേരി: ചാരിറ്റിയുടെ മറവില്‍ നോട്ടീസുമായെത്തി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയുടെ ഐ ഫോണ്‍ കവര്‍ന്നു. മുകുന്ദ് മല്ലര്‍ റോഡിലെ സലാബോട്ടിക് സ്ഥാപനത്തിലെ ഷസ്ന ഫാത്തിമയുടെ (24) ഐ ഫോണാണ് വ്യാഴാഴ്ച രാവിലെ 11ഓടെ കവര്‍ന്നത്. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. സംസാരശേഷിയില്ലാത്ത രീതിയിലായിരുന്നു മോഷ്ടാവിന്റെ പെരുമാറ്റം. 50 രൂപ സംഭാവനയായി സ്ഥാപനത്തില്‍നിന്ന് നല്‍കിയിരുന്നു.
രസീത് എഴുതുന്നതിനിടെ കൈയിലുണ്ടായിരുന്ന കടലാസിനടിയിലാക്കി മേശയിലിരുന്ന ഐഫോണ്‍ തന്ത്രപരമായി ഇയാൾ കവരുകയായിരുന്നു. 80,000 രൂപ വിലവരുന്ന ഫോണാണ് നഷ്ടമായത്. നേരത്തെയും വയോധികനായ ഇയാള്‍ ഇവിടെ വന്നിരുന്നു. കണ്ണൂരിലും ഒരു കടയില്‍ ഇയാള്‍ മോഷണം നടത്തുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ജീവനക്കാരിയുടെ പരാതിയില്‍ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.