തലശ്ശേരി: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് പൊലീസ് പിടിയിലായി. മാടായി പുതിയങ്ങാടിയിലെ ചൂരിക്കാടൻ വീട്ടിൽ ശിഹാബാണ് (35) എടക്കാട് പൊലീസിെൻറ പിടിയിലായത്. ബംഗളൂരു ബന്ധമുള്ള ജില്ലയിലെ സജീവ മയക്കുമരുന്ന് ഇടപാടുകാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ചാല ബസാറിനടുത്ത് രാത്രി വൈകി വാഹന പരിശോധന നടത്തുകയായിരുന്ന എടക്കാട് പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തും സംഘവുമാണ് ശിഹാബിനെ പിടികൂടിയത്. പൊലീസ് സംഘതിന് മുന്നിലൂടെ സംശയാസ്പദ സാഹചര്യത്തിലെത്തിയ മാരുതി കാർ കടന്നുപോവാൻ ശ്രമിച്ചതോടെ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞുനിർത്തി. തത്സമയം കാറിലുണ്ടായ ഒരാൾ ഓടിരക്ഷപ്പെട്ടു. എന്നാൽ, ശിഹാബിനെ എസ്.ഐയും സംഘവും കീഴ്പ്പെടുത്തി. കാറിൽ നടത്തിയ പരിശോധനയിലാണ് ഒളിച്ചുവെച്ച ലഹരി മരുന്നായ എം.ഡി.എം.എ നിറച്ച പാക്കറ്റും ഹാഷിഷ് ഓയിലും കണ്ടെത്തിയത്.
ആവശ്യക്കാർക്ക് ഇവ തൂക്കിനൽകാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് യന്ത്രവും മറ്റും കാറിൽ നിന്ന് പിടികൂടി. എം.ഡി.എം.എ മരുന്ന് സ്റ്റാമ്പ് രൂപത്തിലാക്കിയാണത്രെ ഇരകൾക്ക് കൈമാറുന്നത്. വിൽപന നടത്തിയ വകയിൽ കിട്ടിയ 24,500 രൂപയും പ്രതിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കാറിൽ നിന്നിറങ്ങി ഓടിരക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാറും പൊലീസ് കസ്റ്റഡിയിലാണ്.
എടക്കാട് സ്റ്റേഷൻ ഓഫിസർ എം. അനിലിെൻറ നിർദേശ പ്രകാരം നടത്തിയ പരിശോധനയിൽ പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തിനൊപ്പം എസ്.ഐമാരായ മാത്യൂസ്, സന്തോഷ്, എ.എസ്.ഐമാരായ രാഗേഷ്, വിനീഷ്, സാബു, ഹോം ഗാർഡുമാരായ സുധീഷ് ബാബു, അനിൽ എന്നിവരും ഉണ്ടായിരുന്നു. ശിഹാബിനെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.