ബസ് കണ്ടക്ടറെ വധിക്കാൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ

കണ്ണൂർ: സ്വകാര്യബസിൽ കണ്ടക്ടറെ വധിക്കാൻ ശ്രമിച്ച കേസിൽ യാത്രക്കാരൻ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ ഇരിക്കൂർ സ്വദേശി കെ.ടി. സാജിദിനെയാണ് (39) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി താവക്കര സ്കൂളിനടുത്ത് ബസ് എത്തിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം. ഇരിട്ടി- കണ്ണൂർ റൂട്ടിലോടുന്ന ഹരിശ്രീ ബസിലെ കണ്ടക്ടറായ കോളിത്തട്ട് സ്വദേശി കെ.എം. രജീഷ് കുമാറിനാണ്(28) മർദനമേറ്റത്. മട്ടന്നൂരിൽനിന്ന് ബസിൽ കയറിയ സാജിദ് ചാലോടേക്കായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. അവിടെ ഇറങ്ങാൻ പറഞ്ഞപ്പോൾ ഇറങ്ങാതെ ബസിൽ ഇരിക്കുകയായിരുന്നു.

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ കണ്ടക്ടർ ബസിൽനിന്ന് ഇറങ്ങാൻ വീണ്ടും പറഞ്ഞതാണ് മർദനത്തിന് കാരണമായി പരാതിയിൽ പറയുന്നത്. നെഞ്ചത്ത് പിടിച്ച് തള്ളുകയും ചെരുപ്പ് കൊണ്ട് മുഖത്തടിക്കുകയും ചവിട്ടുകയും പേനാ കത്തിപോലുള്ള ആയുധം ഉപയോഗിച്ച് കൈയിലും കാലിലും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് ഡ്രൈവർ ബസ് സ്റ്റേഷനിലേക്ക് എടുക്കുന്നതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പരിക്കേറ്റ രാജേഷ് കുമാർ ജില്ല ആശുപത്രിയിൽ ചികിത്സതേടി. സാജിദിനെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Passenger arrested for attempting to murder bus conductor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.