കിണറ്റില്‍ വീണ അമ്മയേയും കുട്ടികളെയും പുറത്തെടുക്കുന്ന അഗ്നിരക്ഷാസേന

രണ്ടു മക്കളുമായി അമ്മ കിണറ്റില്‍ ചാടി; ഒരു കുട്ടിയുടെ നില ഗുരുതരം

പയ്യന്നൂർ: പരിയാരത്തിനടുത്ത് ശ്രീസ്ഥയില്‍ മാതാവ് രണ്ട് കുട്ടികളുമായി കിണറ്റില്‍ ചാടി. ശ്രീസ്ഥയിലെ യുവതിയാണ് രണ്ട് കുട്ടികളുമായി കിണറ്റില്‍ ചാടിയത്. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്.

ബുധനാഴ്ച ഉച്ചയോടെ ഭര്‍ത്താവിന്റെ വീടിനു സമീപത്തെ കിണറ്റിലേക്കാണ് ചാടിയത്. തുടര്‍ന്ന് പരിയാരം പൊലീസിലും പയ്യന്നൂര്‍ അഗ്നി രക്ഷാ സേനയിലും വിവരം അറിയിച്ചു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് കുട്ടികളെയും യുവതിയെയും കിണറ്റില്‍നിന്നു പുറത്തെടുത്തത്. ഗുരുതരാവസ്ഥയിലുള്ള ഒരു കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ്.

Tags:    
News Summary - Mother jumps into well with two children; one child is in critical condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.