കണ്ണൂർ: കോർപറേഷനിൽ പുതുതായി ചുമതലയേറ്റ മേയർക്കും ഡെപ്യൂട്ടി മേയർക്കും നൽകിയ അനുമോദന ചടങ്ങിൽ നേതാക്കളെല്ലാം സംസാരിച്ചത് രാഷ്ട്രീയത്തിനപ്പുറത്തെ വികസനത്തെക്കുറിച്ചായിരുന്നു. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമാകാമെന്നും അതുകഴിഞ്ഞാൽ വികസനത്തിൽ രാഷ്ട്രീയമില്ലെന്നുമായിരുന്നു നേതാക്കളുടെ സംസാരത്തിൽ നിറഞ്ഞുനിന്നത്.
കണ്ണൂരിനെ ആധുനിക നഗരമാക്കണമെന്ന് െക. സുധാകരൻ എം.പി നിർദേശിച്ചു. ഒാവർബ്രിഡ്ജും അണ്ടർഗ്രൗണ്ട് പാർക്കിങ് സൗകര്യങ്ങളും ഉണ്ടാകണം. വളരെയേറെ പ്രതീക്ഷകളോടെയാണ് പുതിയ ഭരണകൂടത്തെ ജനങ്ങൾ കാണുന്നത്.
ജനങ്ങളുടെ പ്രതീക്ഷ പൂവണിയിക്കാൻ കോർപറേഷൻ കൗൺസിൽ ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ ശ്രമിക്കണം.ജനങ്ങളുടെ ആശങ്ക ദൂരീകരിച്ചാൽ ആധുനിക മാലിന്യ നിർമാജന പദ്ധതിയടക്കം പലതും ഇവിടെ നടപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം ഒാർമിപ്പിച്ചു.
കണ്ണൂർ കോർപറേഷെൻറ മുഖച്ഛായ മാറ്റാനുതകുന്ന സ്വപ്നങ്ങളും സങ്കൽപങ്ങളും ജനങ്ങൾക്കുണ്ടെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി പറഞ്ഞു. അത് യാഥാർഥ്യമാക്കാൻ കഴിവുള്ള ഭരണസമിതിയാണ് അധികാരമേറ്റത്. ഏതൊരു നാടിെൻറയും വികസനത്തിന് കക്ഷിരാഷ്ട്രീയ ചിന്താഗതികൾക്ക് അതീതമായി പൊതുവായ ഒരു കെമിസ്ട്രി രൂപപ്പെടേണ്ടതുണ്ട്. അത്തരമൊരു കെമിസ്ട്രി പുതിയ മേയറിലും ഡെപ്യൂട്ടി മേയറിലും കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷനായിട്ടും കണ്ണൂർ നഗരത്തിൽ വലിയ രീതിയിലുള്ള വികസനത്തിൽ പോരായ്മകളും വെല്ലുവിളികളും ഉണ്ടെന്ന് എൻ. സുകന്യ പറഞ്ഞു. പരസ്പരം പഴിചാരലിന് അപ്പുറം എങ്ങനെ ഇത് പരിഹരിക്കാമെന്നാണ് ചിന്തിക്കേണ്ടത്.
കൂട്ടായ ചിന്തയും ഒത്തൊരുമയുള്ള പ്രവർത്തനങ്ങളും അതിനുണ്ടാകണം. അത് നിറവേറ്റാൻ കഴിയുന്ന നേതൃത്വം എന്ന നിലയിലേക്ക് മേയർക്കും ഡെപ്യൂട്ടി മേയർക്കും കഴിയണമെന്നും സുകന്യ പറഞ്ഞു. കണ്ണൂർ കോർപറേഷൻ വികസന കുതിപ്പിന് ഒരുങ്ങുകയാണെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു പറഞ്ഞു.
മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ജനങ്ങൾ ആദ്യം ചർച്ച ചെയ്യുന്നതെന്ന് സ്വീകരണ ചടങ്ങിൽ മറുപടി പ്രസംഗത്തിൽ മേയർ അഡ്വ.ടി.ഒ. മോഹനൻ പറഞ്ഞു.
മാലിന്യ നിർമാർജന പ്ലാൻറ് തുടങ്ങാൻ കണ്ണൂർ കോർപറേഷന് സ്വന്തമായി 24 ഏക്കർ സ്ഥലമുണ്ട്. ഇവിെട ആധുനിക രീതിയിലുള്ള മാലിന്യ നിർമാർജന പ്ലാൻറ് തുടങ്ങാൻ സർക്കാർ മുന്നോട്ടുവെച്ച പദ്ധതിയുണ്ട്. ഇതിൽ കോർപറേഷന് ചില സംശയങ്ങളുണ്ട്. അത് പരിഹരിച്ച് പദ്ധതി യാഥാർഥ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ.അബ്ദുൽ ഖാദർ മൗലവി, സി.എം.പി നേതാവ് സി.എ. അജീർ, ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ, കൗൺസിലർമാരായ എൻ. ഉഷ, അഡ്വ.പി.കെ. അൻവർ, മുൻ മേയർ സുമ ബാലകൃഷ്ണൻ, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വെള്ളോറ രാജൻ, കെ.പി. താഹിർ, ഫാറൂക്ക് വട്ടപ്പൊയിൽ തുടങ്ങിയവരും സംസാരിച്ചു. കേക്ക് മുറിച്ചാണ് അനുമോദന ചടങ്ങ് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.