കണ്ണൂർ: കുടുംബശ്രീ ജില്ല മിഷന്റെ ‘വിജ്ഞാന് കേരളം’ പരിപാടിയുടെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് രോഗീ പരിചരണത്തില്‍ വിദഗ്ധ പരിശീലനം നല്കി. സാന്ത്വനമിത്രം എന്ന പേരില്‍ കിടപ്പു രോഗികള്‍, പരിചരണം ആവശ്യമുള്ളവര്‍, ആശുപത്രി രോഗീ പരിപാലനം എന്നിങ്ങനെ കെയര്‍ ഇക്കണോമി മേഖലയില്‍ കുടുംബശ്രീ, ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യ മിഷന് എന്നിവയുടെ നേതൃത്വത്തിലാണ് പത്ത് ദിവസത്തെ പരിശീലനം സംഘടിപ്പിച്ചത്.
ആരോഗ്യസംരക്ഷണ മേഖലയില്‍ വര്‍ധിച്ചുവരുന്ന തൊഴിലവസരങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ സംരംഭ മാതൃകയിലാണ് സാന്ത്വനമിത്രം തുടര്‍പ്രവര്‍ത്തനം നടക്കുക. സാന്ത്വന മിത്രത്തിന്റെ ജില്ലയിലെ ആദ്യ ബാച്ച് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പരിശീലനം പൂര്‍ത്തിയാക്കി. പരിശീലനത്തിന്റെ സമാപനം ബ്ലോക്ക് പഞ്ചായത്ത് അംഗം അജയന് പായം ഉദ്ഘാടനംചെയ്തു. 30 പേരാണ് ആദ്യ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.
ജില്ലയിലെ 11 ബ്ലോക്കുകളിലും 25 മുതല്‍ 30 പേരടങ്ങുന്ന ബാച്ചുകളായി പരിശീലനം നടക്കുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്ന മുഴുവന്‍പേര്‍ക്കും തൊഴില്‍ ഉറപ്പാക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ കുടുംബശ്രീ മിഷന് നടത്തിവരുന്നുണ്ട്. കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ എം.വി. ജയന്, പാലിയേറ്റിവ് ജില്ല കോഓഡിനേറ്റര്‍ സനോജ്, സി.ഡി.എസ് ചെയര്പേഴ്സൻ സ്മിത പ്രസാദ്, ജില്ല പ്രോഗ്രാം മാനേജര്‍ ആര്യശ്രീ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.