കഴിഞ്ഞദിവസം വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ച കിഴുത്തള്ളിയിൽ പാളം മുറിച്ചുകടക്കുന്ന

വിദ്യാർഥികൾ

ചാലക്കുന്നിൽ റെയിൽവേ മേൽപാലമെത്തുമോ

കണ്ണൂർ: പാളങ്ങളിൽ ജീവൻ പൊലിയുമ്പോൾ ചാലക്കുന്നിനെയും തോട്ടടയെയും ബന്ധിപ്പിക്കുന്ന റെയിൽവേ മേൽപാലം നിർമാണത്തിന് വേഗം പകരാൻ ആവശ്യമുയരുന്നു. കിഴുത്തള്ളി ഓവുപാലത്തിന് സമീപം ബുധനാഴ്ച ഐ.ടി.ഐ വിദ്യാർഥിനി നസ്നി പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച സാഹചര്യത്തിലാണ് ചാലക്കുന്ന് മേൽപാലം വീണ്ടും ചർച്ചയാവുന്നത്. ക്ലാസ് കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം മടങ്ങുകയായിരുന്ന നസ്നിയെ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു.

തോട്ടട ഐ.ടി.ഐ, പോളിടെക്‌‌നിക്‌, എസ്.എൻ കോളജ് തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് നിരവധി വിദ്യാർഥികളാണ് പാളം കടന്ന് ചാല ബൈപാസിലേക്കും കിഴുത്തള്ളിയിലേക്കും എത്തുന്നത്. വാഹന ഷോറൂമുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്നവരും പാളം കടന്നെത്തുന്നു.

കൂത്തുപറമ്പ്, കാടാച്ചിറ, മമ്പറം, പെരളശ്ശേരി, ചാല, അഞ്ചരക്കണ്ടി, ചക്കരക്കൽ ഭാഗങ്ങളിൽനിന്ന് നിരവധിപേരാണ് വിവിധ ആവശ്യങ്ങൾക്കായി ചാലക്കുന്നിൽ ബസിറങ്ങി പാളം കടന്ന് തോട്ടട ഭാഗത്തേക്ക് പോകുന്നത്. അല്ലെങ്കിൽ താഴെചൊവ്വയിൽ ബസിറങ്ങി വീണ്ടും തോട്ടട വഴി പോകുന്ന തലശ്ശേരി ബസിൽ കയറിവേണം ഈ ഭാഗങ്ങളിലെത്താൻ. മേൽപാലം വരുന്നതോടെ ഇവിടേക്കുള്ള യാത്ര സുരക്ഷിതവും എഴുപ്പവുമാകും. ചാലക്കുന്നിൽ പാളത്തിന് വലിയ വളവുള്ളതിനാൽ ട്രെയിൻ വരുന്നതും പെട്ടെന്ന് കാണാനാവില്ല. നിരവധിപേരാണ് ചാലയിലും പരിസരങ്ങളിലും ട്രെയിൻ തട്ടി മരിച്ചത്. മേൽപാലം വന്നാൽ അപകട സാധ്യത കുറയും. പാളത്തിൽ ജീവനുകൾ പൊലിയുമ്പോൾ ഉടൻ ചാലക്കുന്നിൽ മേൽപാലം നിർമാണം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

‘ഒരുകോടി കൂടി അടച്ചാൽ മേൽപാലത്തിന് ടെൻഡർ’

ചാലക്കുന്നിൽ മേൽപാലമെത്താൻ 1.05 കോടി രൂപകൂടി റെയിൽവേക്ക് സംസ്ഥാന സർക്കാർ കൈമാറണം. റെയിൽവേക്ക് സർക്കാർ ഇതുവരെ 7.02 കോടിരൂപ നൽകിയിട്ടുണ്ട്. ഇതിന് പുറമെയാണ് എസ്റ്റിമേറ്റിൽ മാറ്റം വന്നതിനെ തുടർന്ന് 1.05 കോടി കൂടി ആവശ്യപ്പെട്ടത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് റെയിൽവേ മേൽപാലത്തിനായി ബജറ്റിൽ 5.32 കോടി രൂപ അനുവദിച്ച് റെയിൽവേക്ക് കൈമാറിയിരുന്നു. എന്നാൽ, എസ്റ്റിമേറ്റിൽ തിരുത്തൽ വരുത്തിയ ഇനത്തിൽ റെയിൽവേ ആവശ്യപ്പെട്ട കൂടുതൽ തുകയും സർക്കാർ കൈമാറി. ആദ്യം ഉദ്ദേശിച്ചത് നടപ്പാത മാത്രമായിരുന്നു. എന്നാൽ, പിന്നീട് ചെറിയ വാഹനങ്ങൾക്ക് പോകാനുള്ള രീതിയിൽ പാലം നിർമിക്കാൻ തീരുമാനിച്ചു. ഇതിനെത്തുടർന്നാണ് റെയിൽവേ അധിക തുക ആവശ്യപ്പെട്ടത്.

എം.എൽ.എ ഫണ്ട് ഉപയോഗിച്ച് മേൽപാലം നിർമിക്കുമ്പോൾ 25 ശതമാനം കുറച്ചാണ് എസ്റ്റിമേറ്റ് തയാറാക്കുക. ബജറ്റിൽ വകയിരുത്തിയ തുക എം.എൽ.എ ഫണ്ടാണെന്ന് തെറ്റിദ്ധരിച്ച് റെയിൽവേ നിശ്ചിത ശതമാനം കുറച്ച് നൽകിയ എസ്റ്റിമേറ്റാണ് തിരുത്തിയത്. മേൽപാലമെത്താൻ 1.05 കോടി രൂപകൂടി റെയിൽവേക്ക് കൈമാറണമെന്നാവശ്യപ്പെട്ട് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ സംസ്ഥാന സർക്കാറിന് കത്തയച്ചിട്ടുണ്ട്.

തുക ഉടൻ അനുവദിക്കുമെന്നാണ് പ്രതീക്ഷ. തുക കൈമാറിയാൽ ടെൻഡർ നടപടികളിലേക്ക് കടക്കും. മേൽപാലം നിർമിച്ചാൽ ചാലക്കുന്നിൽനിന്ന് തോട്ടടയിലേക്ക് ആളുകൾക്ക് സുരക്ഷിതമായി എത്താൻ കഴിയും. നിലവിൽ താഴെചൊവ്വ വഴിയോ അമ്മൂപ്പറമ്പ് വഴിയോ ആണ് വാഹനങ്ങൾ തോട്ടടയിലെത്തുന്നത്. പാലം വരുന്നതോടെ ചെറിയ വാഹനങ്ങൾക്ക് എളുപ്പത്തിൽ തോട്ടടയിൽ എത്താനാവും. മേൽപാലത്തെ പുതിയ ബൈപാസ് റോഡുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.

Tags:    
News Summary - Will the railway flyover come to Chalakunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.