അർഷാദ്

സബ് ജയിലിലേക്ക് ലഹരിവസ്തുക്കൾ എറിഞ്ഞുകൊടുത്ത സംഭവം: ഒരാൾ അറസ്റ്റിൽ

 കൂത്തുപറമ്പ്: സ്പെഷ്യൽ സബ് ജയിലിലേക്ക് ലഹരിവസ്തുക്കൾ എറിഞ്ഞുകൊടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാങ്ങാട്ടിടം കണ്ടേരി നവാസ് മൻസിൽ പി.കെ. അർഷാദിനെയാണ് (30) കൂത്തുപറമ്പ് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്.

ജയിലിനുള്ളിലേക്ക് മയക്കുമരുന്ന് എറിഞ്ഞുകൊടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജയിൽ ഉദ്യോഗസ്ഥർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അർഷാദിനെ പിടികൂടാനായത്. സ്വർണം പൊട്ടിക്കൽ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് അർഷാദ് എന്ന് പൊലീസ് പറഞ്ഞു. നേരത്തെ കാപ്പ ചുമത്തിയതിനെ തുടർന്ന് ഇയാൾ ജയിലിലായിരുന്നു. ജയിലിൽ കഴിയുന്ന മറ്റ് കൂട്ടാളികൾക്ക് ലഹരിവസ്തുക്കൾ എത്തിച്ചുനൽകിയ കേസിലും പ്രതിയായിരുന്നു അർഷാദ്. ൃസംഭവത്തിലെ മറ്റൊരു പ്രതിയായ ഉനൈസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Tags:    
News Summary - Narcotics thrown into sub jail: One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.