കണ്ണൂർ: കീച്ചേരി പാലോട്ടുകാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിൽ 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അശ്രദ്ധമായും സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്ത സംഭവത്തിലാണ് വളപട്ടണം പൊലീസ് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കെതിരേയും കരിമരുന്ന് പ്രയോഗം നടത്തിയവർക്കെതിരേയും കേസെടുത്തത്.
കരിമരുന്ന് പ്രയോഗം നടത്തിയ കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ എം.എസ്. സെബാസ്റ്റ്യൻ (59), കെ.വി. രാജേഷ് (43), കെ.എൻ. അപ്പു (61) എന്നിവർക്കെതിരേയും ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ പ്രമോദ്, അനിൽ കുമാർ, പ്രശോഭ് ഉത്തം, എം.വി. രമേശൻ, കോറോത്ത് രാജു, ദാമോദരൻ, കോട്ടൂർ രാജൻ എന്നിവർക്കെതിരെയാണ് കേസ്. കരിമരുന്ന് പ്രയോഗം നടത്തിയവർക്ക് ഫയർ വർക്സ് ഡിസ്പ്ലേ ലൈസൻസില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.