ഷമീര്‍, ഹഷീര്‍
വളപട്ടണം: ബംഗളൂരുവിൽ നിന്നും എം.ഡി.എം.എ കടത്തികൊണ്ടുവരുന്നതിനിടെ പിടിയിലായ സി.പി.എം വളപട്ടണം ലോക്കൽ കമ്മിറ്റി അംഗം വി.കെ. ഷമീറിനെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തു. കൂട്ടുപുഴ ചെക്ക് പോസ്റ്റിനു സമീപത്തുവെച്ചാണ് എം.ഡി.എം.എയുമായി ഷമീറും സുഹൃത്ത് വളപട്ടണം മന്ന സൗജാസിലെ കെ.വി. ഹഷീറും (40) പിടിയിലായത്.
പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്നും ലോക്കൽ കമ്മിറ്റി ഭാരവാഹിത്വത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി സി.പി.എം അറിയിച്ചു. 18 ഗ്രാം എം.ഡി.എം.എ.യാണ് ഇരുവരിൽ നിന്നു പിടികൂടിയത്.
ബംഗളൂരുവിൽ നിന്ന് ഇരുവരും കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന അവസരത്തിൽ ഇവർ സഞ്ചരിച്ച കാർ പൊലീസ് തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ കാറിൽ പ്രത്യേക അറയിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇയാൾ പതിവായി എം.ഡി.എം.എ കടത്തികൊണ്ടുവരുന്നതായി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ഷമീർ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വളപട്ടണം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ മത്സരിച്ചിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയുടെ സംഘാടകൻ കൂടിയായിരുന്നു ഷമീർ. ഇരിട്ടി എസ്.ഐ കെ. ഷറഫുദ്ദീനും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.