എടക്കാട്: കണ്ണൂർ - തോട്ടട - നടാൽ തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസുകൾ ബുധനാഴ്ച നടത്തിയ പണിമുടക്ക് പൂർണം. ഇതോടെ ജനം പെരുവഴിയിലായി. ദീർഘദൂര ബസുകളിൽ അള്ളിപ്പിടിച്ച് ഏറെ പേരും നടത്തിയത് ദുരിതയാത്ര. ദേശീയപാതയുടെ പണി പൂർത്തിയാകുന്നതോടെ നടാൽ റെയിൽവേ ഗേറ്റ് കടന്ന് തലശ്ശേരി റൂട്ടിൽ യാത്ര ചെയ്യേണ്ട സ്വകാര്യ ബസുകൾക്കും മറ്റു വാഹനങ്ങൾക്കും ചാല ബൈപാസ് വഴി ഏറെ പിന്നോട്ടോടി കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് വഴി ചാല അമ്പലം ഭാഗത്തേക്ക് പോയി വേണം തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലെത്താൻ.
ഇത് കാരണം ഏറെ ഇന്ധന നഷ്ടവും സമയനഷ്ടവും ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് സമരം നടത്തിയത്. അതിനിടയിൽ റെയിൽവേ ഗേറ്റ് അടഞ്ഞാൽ ദീർഘസമയം അവിടെയും പോകുന്നതായി ബസുടമകൾ പറയുന്നു. ഇത്തരത്തിൽ കനത്ത നഷ്ടം സഹിച്ചു ബസ് സർവീസ് നടത്തേണ്ടി വരുക എന്നത് അംഗീകരിക്കാനാവില്ലെന്നും ബസുടമകൾ പറയുന്നു. ഇതിന് പരിഹാരമായില്ലെങ്കിൽ ബസ് സർവീസ് തന്നെ നിർത്തിവെക്കേണ്ട സാഹചര്യമാണുണ്ടാവുക എന്ന് ജില്ലാ ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ് കുമാർ കരുവാരത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.