കിണറ്റിൽ വീണ അഫ്സാനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു

ഫുട്ബാൾ കളിക്കുന്നതിനിടെ 15കാരന് കിണറ്റിൽ വീണ് ഗുരുതര പരിക്ക്; പാനൂർ ഫയർഫോഴ്സ് രക്ഷകരായി

പാനൂർ: ചെണ്ടയാട് അക്കാനിശ്ശേരിയിൽ ഫുട്ബാൾ കളിക്കുന്നതിനിടെ 15കാരന് കിണറ്റിൽ വീണ് ഗുരുതര പരിക്ക്. അക്കാനിശ്ശേരിയിലെ ഒ.പി ഹൗസിൽ അഫ്സാൻ അഷ്‍കറിനാണ് പരിക്കേറ്റത്. ഫുട്ബാളിന് പിന്നാലെ ഓടുന്നതിനിടെ അബദ്ധത്തിൽ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടുകിണറ്റിൽ വീഴുകയായിരുന്നു.

35 അടിയോളം താഴ്ചയുള്ള കിണറിൽ വെള്ളമില്ലാത്തത് രക്ഷയായെങ്കിലും ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലായിരുന്നു അഫ്സാൻ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പാനൂർ ഫയർഫോഴ്സ് ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ കെ. സുനിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ. ബിജു, വി. അഖിൽ എന്നിവർ കിണറ്റിലിറങ്ങി സ്ട്രച്ചർ നോട്ട് ഉപയോഗിച്ച് കുട്ടിയെ കിടത്തി സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ അഫ്സാനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഫയർ ഓഫിസർമാരായ വിനീഷ്, മിഥുൻ, ഹോം ഗാർഡ് വി.പി. മിഥുൻ എന്നിവരും ഒപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Tags:    
News Summary - 15-year-old boy falls into well while playing football, seriously injured; Panur Fire Force rescues him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.