കണ്ണൂർ: തമിഴ്നാട്ടിൽവെച്ച് സ്വന്തം കാർ മോഷണംപോയ സംഭവത്തിൽ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പരാതി നൽകി. മലപ്പുറം തുവ്വൂർ സ്വദേശിയായ എം.പി. അബ്ദുൽ റസാഖാണ് കണ്ണൂരിൽ പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനെത്തിയ സ്റ്റാലിന് പരാതി നൽകിയത്. അബ്ദുൽ റസാഖിന്‍റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കാറാണ് മോഷണം പോയത്. 2021 മേയിൽ തിരുപ്പൂർ ജില്ലയിലെ സമരപട്ടിയിൽ ബിസിനസ് ടൂറിന് പോയപ്പോൾ ചില അസൗകര്യങ്ങൾ കാരണം വാഹനം അവിടെ നിർത്തി പ്രദേശത്തെ വ്യക്തിയുടെ കൈയിൽ താക്കോൽ ഏൽപിച്ച് നാട്ടിലേക്ക് മടങ്ങി. കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഒരുമാസത്തിനുശേഷമാണ് തമിഴ്നാട്ടിലേക്ക് കാർ എടുക്കാനായി പോയത്. എന്നാൽ, നിർത്തിയിട്ട സ്ഥലത്ത് വാഹനം കാണാത്തതിനെ തുടർന്ന് കോമരലിംഗം പൊലീസിൽ പരാതി നൽകി. പൊലീസ് പരാതി സ്വീകരിക്കാതെ, തന്നെ ആക്രോശിച്ച് ഇറക്കിവിട്ടു. തുടർന്ന് കോടതിയെ സമീപിച്ചതിനെ തുടർന്ന് പൊലീസ് പരാതി സ്വീകരിച്ചെങ്കിലും കാര്യമായി അന്വേഷണം നടത്തിയില്ല. വാഹനം തനിക്ക് എത്തിച്ചുനൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ സ്റ്റാലിന് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.