പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ ഉന്നത നിലവാരമുള്ള ഇൻഡോർ സ്‌റ്റേഡിയം നിർമിക്കാനുള്ള പദ്ധതിക്ക് സർക്കാർ അനുമതി. 4.89 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതിയായത്. എസ്‌റ്റിമേറ്റ്, ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണപ്രവൃത്തി ഉടൻ ആരംഭിക്കും. മുന്‍ കായികമന്ത്രി ഇ.പി. ജയരാജനാണ് പദ്ധതി പ്രഖ്യാപിച്ചത്. കെ.വി. സുമേഷ് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫിസിനടുത്ത് ഒരേക്കറോളം ഭൂമിയിലാണ് സ്‌റ്റേഡിയം ഒരുക്കുക. കായിക വകുപ്പ് എൻജിനീയറിങ് വിഭാഗം മണ്ണുപരിശോധന ഉൾപ്പെടെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയിരുന്നു. കായിക വകുപ്പിനുകീഴിൽ ആരംഭിച്ച സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക. ഇൻഡോർ സ്‌റ്റേഡിയത്തിനൊപ്പം കായിക ഉപകരണങ്ങളും ഫിറ്റ്‌നസ് ഉപകരണങ്ങളും ഇവിടെ സജ്ജമാക്കും. 2023ൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന്‍ കെ.വി. സുമേഷ് എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.