കണ്ണൂർ: കിഴുന്നപ്പാറ അംഗൻവാടി വിദ്യാർഥിനിയായ മൂന്നു വയസ്സുകാരനെ ആയ മർദിച്ചതായി പരാതി. ബുധനാഴ്ച വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് തന്നെ കെട്ടിയിട്ട് മർദിച്ചതായി കുട്ടി അമ്മയോട് പറഞ്ഞത്. കുട്ടിയെ മർദിച്ചത് കണ്ടതായി അംഗൻവാടിയിൽ സഹപാഠിയും ബന്ധുവുമായ മറ്റൊരു വിദ്യാർഥിയും പറയുന്നുണ്ട്. കിഴുന്നപ്പാറ സ്വദേശിയായ പിതാവ് അംഗൻവാടി ആയ ബേബിക്കെതിരെ ചൈൽഡ് ലൈനിൽ പരാതി നൽകി. വികൃതി കളിച്ചെന്നാരോപിച്ച് കണ്ണിൽ മുളകു തേക്കാനും ശ്രമമുള്ളതായി പരാതിയുണ്ട്. സംഭവസമയത്ത് അധ്യാപിക അംഗൻവാടിയിലുണ്ടായിരുന്നില്ല. കുട്ടിയെ നേരേത്തയും ആയ പൂട്ടിയിടുകയും മർദിക്കുകയും ചെയ്തതായി പിതാവ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.