പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണിത് തലശ്ശേരി: സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോൽ താഴെവയലിലെ കൊരമ്പിൽ താഴെക്കുനിയിൽ ശ്രീമുത്തപ്പൻ വീട്ടിൽ ഹരിദാസനെ (54) വെട്ടിക്കൊന്ന കേസിൽ റിമാൻഡിലുള്ള നാലു പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ബി.ജെ.പി തലശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റും നഗരസഭാംഗവുമായ ടെമ്പിൾഗേറ്റ് കൊമ്മൽവയലിലെ ശ്രീശങ്കരനെല്ലൂർ വീട്ടിൽ കെ. ലിജേഷ് (37), പുന്നോൽ റേഷൻകടക്ക് സമീപം കെ.വി. ഹൗസിൽ കെ.വി. വിമിൻ (26), ഗോപാലപേട്ട സുനേഷ് നിവാസിൽ എം. സുനേഷ് എന്ന മണി (39), പുന്നോൽ എസ്.കെ മുക്ക് ദേവീകൃപയിൽ അമൽ മനോഹരൻ (26) എന്നിവരെയാണ് തിങ്കളാഴ്ച ഹാജരാക്കാൻ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ചുമതലയുള്ള കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) ഉത്തരവിട്ടത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ പ്രൊഡക്ഷൻ വാറന്റിനായി സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടിക്രമങ്ങളുടെ ഭാഗമാണിത്. ഹരിദാസനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളികളായവരാണ് നാലുപേരും. കൊലയിൽ പങ്കെടുത്ത പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ 21ന് പുലർച്ച ഒന്നരക്കാണ് ഹരിദാസൻ കൊല്ലപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലെത്തിയ ഹരിദാസനെ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ പ്രതികൾ പതിയിരുന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.