ആനക്കൊമ്പിൽ ഇനിയെത്ര ജീവനുകൾ പൊലിയണം? photo: kel order ആനമതിൽ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് 2020ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ്അസീസ് കേളകം22 കോടി രൂപയുടെ ആനമതിലിന് ഭരണാനുമതിയായിട്ട് രണ്ടു വർഷമായിട്ടും പദ്ധതി നടപ്പായില്ലകേളകം: ആറളം ഫാമിനെയും പുനരധിവാസ മേഖലയിലെ ആയിരങ്ങളെയും സംരക്ഷിക്കാനുള്ള 22 കോടി രൂപയുടെ ആന മതിൽ പദ്ധതി ചുവപ്പ് നാടയിൽ കുരുങ്ങി. കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ ആറളം ഫാമിലും ആദിവാസ പുനരധിവാസ മേഖലയിലും കടക്കാതിരിക്കാൻ വിഭാവനം ചെയ്ത 22 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതിയായിട്ട് രണ്ടു വർഷമായിട്ടും നടപ്പായില്ല. കാട്ടാന ആക്രമണം രൂക്ഷമായതോടെ മന്ത്രി എ.കെ. ബാലനാണ് പദ്ധതി പ്രഖ്യാപിച്ചത്. 10.5 കിലോമീറ്റർ നീളത്തിൽ കോൺക്രീറ്റ് മതിലും മൂന്നു കിലോമീറ്റർ നീളത്തിൽ റെയിൽ വേലിയും നിർമിക്കുകയായിരുന്നു ലക്ഷ്യം. വളയംചാൽ മുതൽ പൊട്ടിച്ചിപാറ വരെയാണ് ആനമതിൽ നിർമിക്കാൻ പദ്ധതിയിട്ടത്. ആദിവാസി പുനരധിവാസ മിഷൻ (ടി.ആർ.ഡി.എം) ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ടത്. പദ്ധതിക്ക് ഭരണാനുമതി ലഭിക്കുകയും തുടർന്ന് ഇതു സംബന്ധിച്ച് വകുപ്പ് മേധാവി ഉത്തരവിറക്കുകയും ചെയ്തു.പ്രവൃത്തി നടത്താൻ കോഴിക്കോട് ഊരാളുങ്കൽ സൊസൈറ്റിയെയും സമീപിച്ചു. എന്നാൽ, നടപടികൾ ഒച്ചിഴയും വേഗത്തിലായി. വനം വകുപ്പും പട്ടികവർഗ ക്ഷേമവകുപ്പും തമ്മിലെ ഏകോപനത്തിലെ കുറവുംമൂലം ബൃഹത്തായൊരു പദ്ധതി വൈകിയതിന് ഉത്തരവാദി സർക്കാർ മാത്രമാണെന്നാണ് ആറളത്തെ ജനങ്ങൾ പറയുന്നത്. ഏഴു വർഷത്തിനിടെ 11 പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറളം ഫാമിൽ ഇനിയും എത്ര പേരുടെ ജീവനാണ് പൊലിയേണ്ടി വരുകയെന്നാണ് ആറളം ജനതയുടെ ആശങ്ക. ആന പ്രതിരോധ മതിൽ പദ്ധതിയോട് സർക്കാറിനും ഉദ്യോഗസ്ഥർക്കും ചിറ്റമ്മനയമെന്നാണ് പരാതി.മൂന്നു കൊല്ലംകൊണ്ട് ആറളം കാർഷിക ഫാമിനുണ്ടായ നഷ്ടം കോടികളാണ്. ആറളം ആന മതിൽ ഇനിയും വൈകിയാൽ ജനജീവിതം കൂടുതൽ ദുരിതത്തിലാവും. ആന മതിലിനു പകരം തൂക്ക് വൈദ്യുതി വേലി സ്ഥാപിച്ച് തടി തപ്പാനുള്ള നീക്കത്തിനെതിരെയും ജനരോഷമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.