മട്ടന്നൂര്‍: പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥി നിര്‍മാണ ചെലവ് കുറഞ്ഞ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസര്‍ യന്ത്രം രൂപകൽപന ചെയ്തു. മട്ടന്നൂര്‍ പോളിടെക്‌നിക്കിലെ മൂന്നാം വര്‍ഷ ഇന്‍സ്ട്രുമെേൻറഷന്‍ വിദ്യാര്‍ഥി പി. അനുരാഗാണ് നൂതന സാങ്കേതിക വിദ്യയിലൂടെ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസര്‍ രൂപകല്‍പന ചെയ്തത്. പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പൽ ശരീഫ് ഹുസൈൻ ഏറ്റുവാങ്ങി. റീചാര്‍ജബിള്‍ ബാറ്ററിയുടെ സഹായത്തേടെ ഇന്‍ഫ്രാറെഡ് രശ്മിയെ സെന്‍സേഷന്‍ ചെയ്യിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ പരീക്ഷിച്ച് വിജയിച്ചത്. കുറഞ്ഞ തൂക്കവും പോര്‍ട്ടബിള്‍ സൗകര്യവുമുള്ളതാണ് ഉപകരണം. ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഒരു ബേക്കറിയില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍നിന്ന് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഓര്‍ഡറുകളുണ്ടെന്ന് അനുരാഗ് പറഞ്ഞു. പാനൂര്‍ മൊകേരിയിലെ മധുസൂദനന്‍- രാഗി ദമ്പതികളുടെ മകനാണ് ഇൗ മിടുക്കൻ. MTR-SANITAISAR POLI.jpg അനുരാഗ് രൂപകൽപന ചെയ്ത സെന്‍സറിങ് സാനിറ്റൈസര്‍ യന്ത്രം ശരീഫ് ഹുസൈൻ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.