ഇരിട്ടി: തിമിർത്തുപെയ്യുന്ന കനത്തമഴയിൽ ഭീതിയിലായി ഇരിട്ടിയുടെ മലയോരമേഖല. കനത്തമഴയിൽ കൊട്ടിയൂർ, കണിച്ചാർ മേഖലയിൽ ഉരുൾപൊട്ടലിനെ തുടർന്നുള്ള ദുരന്തവും കൂടിയായതോടെ തിമിർത്തുപെയ്യുന്ന കനത്തമഴ തങ്ങളെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് മലയോരജനത. നിരവധി ക്വാറികൾ പ്രവർത്തിച്ചുവന്നിരുന്ന മലയോരം കടുത്ത ഭീതിയിലാണ്. കാലാകാലങ്ങളായി അയ്യങ്കുന്ന് പഞ്ചായത്തിലെ വാണിയപ്പാറ, വാളത്തോട്, എടപ്പുഴ, പാറയ്ക്കാപ്പാറ, അങ്ങാടിക്കടവ് മേഖലകളിലും ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ, കോളിത്തട്ട്, അറബി, കാലാങ്കി പ്രദേശങ്ങളിലെ വനമേഖലയോട് ചേർന്നുകിടക്കുന്ന ഭാഗങ്ങളിലുമാണ് ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നത്. മാക്കൂട്ടം വനമേഖലകളിലും ബ്രഹ്മഗിരി വന്യജീവിസങ്കേതത്തിലും ചൊവ്വാഴ്ച രാവിലെ മുതൽ കനത്തമഴ തുടരുകയാണ്. വനമേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ ബാവലി, ബാരാപോൾ പുഴകളിൽ നീരൊഴുക്ക് കൂടിയിട്ടുണ്ട്. ഉളിക്കൽ പഞ്ചായത്തിലെ അറബി, കോളിത്തട്, മാട്ടറ, പേരട്ട ഭാഗങ്ങളിലും സമാന സാഹചര്യം ഉണ്ടായതിനാൽ ഇവിടങ്ങളെല്ലാം റവന്യൂസംഘത്തിന്റെ നിരീക്ഷണത്തിലാണ്. പ്രധാന പുഴകളിലേക്ക് ഒഴുകിയെത്തുന്ന ചെറുതോടുകളും അരുവികളും കവിഞ്ഞ് ഒഴുകാൻ തുടങ്ങിയതോടെ താഴ്ന്നപ്രദേശങ്ങൾ വെള്ളപ്പൊക്കഭീഷണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.