അടിമാലി: ജീപ്പുകൾ തമ്മിൽ ഉരസിയതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സൂര്യനെല്ലി കറുപ്പൻ കോളനിയിൽ ബഥേൽ വീട്ടിൽ രോഹിത് (25), സുബ്രഹ്മണ്യം കോളനിയിൽ നവീൻ കുമാർ (26) എന്നിവരെയാണ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. സൂര്യനെല്ലി കറുപ്പൻ കോളനിയിൽ രാജക്ക് (29) മർദനമേറ്റ കേസിലാണ് അറസ്റ്റ്.
രോഹിതിന്റെ ജീപ്പ് രാജയുടെ ജീപ്പിൽ ഉരസിയതിനെ ചൊല്ലി രണ്ടുപേരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് രോഹിതും സുഹൃത്തായ നവീനും ചേർന്ന് കമ്പ് കൊണ്ടും വീൽ സ്പാനർ കൊണ്ടും രാജയെ മർദിച്ചെന്നുമാണ് കേസ്. സാരമായി പരിക്കേറ്റ രാജ, തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശാന്തൻപാറ ഇൻസ്പെക്ടർ ശരത് ലാൽ, ഗ്രേഡ് എസ്.ഐ രാജ് നാരായണൻ, സിവിൽ പൊലീസ് ഓഫിസർമാരായ സതീഷ്, ജയകൃഷ്ണൻ, പ്രതീഷ്, അനീഷ്, ജിനോ എന്നിവരടങ്ങിയ സംഘം ശനിയാഴ്ച പുലർച്ച സൂര്യനെല്ലി ഭാഗത്തുനിന്നുമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.