സി.പി.ഒ മനുവിന്റെ കൈക്ക് പരിക്കേറ്റ നിലയിൽ. (മൂവർ സംഘം സഞ്ചരിച്ച ബൈക്കും)

പൊലീസ് കൈകാണിച്ചു; ‘ഇടിച്ചുതെറിപ്പിക്കെടാ അവനെ’ എന്ന് ആക്രോശിച്ച് കൗമാരക്കാർ

കട്ടപ്പന: ഇരട്ടയാറിൽ വാഹന പരിശോധനക്കിടെ പൊലീസിനെ ഇടിച്ച് തെറിപ്പിച്ച് കൗമാരക്കാർ. കട്ടപ്പന സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെയാണ് നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ സഞ്ചരിച്ച പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട മൂന്നംഗ സംഘം ഇടിച്ചുതെറിപ്പിച്ചത്. മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പിടിയിയിൽ. പരിക്കേറ്റ കട്ടപ്പന സ്റ്റേഷനിലെ സി.പി.ഒ മനു പി. ജോണിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കട്ടപ്പന പൊലീസ് സബ് ഇൻസ്പെക്‌ടർ എൻ.ജെ സുനേഖിന്റെ നേതൃത്വത്തിൽ പൊലീസ് ഇരട്ടയാറിൽ വ്യാഴാഴ്ച രാത്രി വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം. നമ്പർ പ്ലേറ്റ് ഇല്ലാത്ത രണ്ട് ബൈക്കുകളിലായി മൂന്ന് പേർ ഇരട്ടയാർ - തുളസിപ്പാറ റോഡിലൂടെ അമിത വേഗത്തിൽ എത്തി. പൊലീസുകാർ കൈ കാണിച്ചെങ്കിലും ‘ഇടിച്ചുതെറിപ്പിക്കടാ അവനെ’ എന്ന് ആക്രോശിച്ച് ബൈക്കുമായി ഇവർ പായുകയായിരുന്നു. പൊലീസ് സംഘത്തിൽ ഉണ്ടായിരുന്ന സി. പി.ഒ മനു പി. ജോണിനെ ഇടിച്ചുതെറിപ്പിച്ചാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. മനുവിന്‍റെ ഇരുകൈകൾക്കും കാലിനും പരുക്കേറ്റു. സംഘത്തിൽ ഉണ്ടായിരുന്ന ഒരാളെ സംഭവസ്ഥലത്ത് വെച്ച് തന്നെ പിടികൂടി. മറ്റ് രണ്ടുപേർ ഓടിയെങ്കിലും ഇരട്ടയാർ ടൗണിൽ വെച്ച് പിടിയിലായി. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരും ഒരാൾ 18 വയസ്സുകാരനുമാണ്. മുമ്പ് കട്ടപ്പന ടി.ബി ജംഗ്ഷനിൽ കട്ടപ്പന എസ്.ഐയെ ബൈക്ക് ഇടിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഉടമയാണ് പിടിയിലായവരിൽ ഒരാൾ. 

Tags:    
News Summary - Teenagers who hit the police during vehicle inspection got arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.