പ്രസാദ്

വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച ചുമട്ടുതൊഴിലാളി അറസ്റ്റിൽ

കട്ടപ്പന: 65കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച ചുമട്ടു തൊഴിലാളിയെ അറസ്റ്റ് ചെയ്തു. കൊച്ചു കാമാക്ഷി കൊട്ടക്കാട്ട് പ്രസാദാണ് (52) പിടിയിലായത്. പീഡന ശ്രമത്തിനിടെ ദേഹമാസകലം പരിക്കേറ്റ വയോധിക ആശുപത്രിയിൽ ചികിത്സ തേടി.

കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച വൈകീട്ട് നാലരക്കാണ് സംഭവം. വീട്ടമ്മയുടെ അലർച്ച കേട്ട് അയൽവാസികൾ എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടിച്ചുവെച്ചു. തുടർന്ന് കട്ടപ്പന എസ്.ഐയും സംഘവും സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പീഡനശ്രമത്തിനും വീട്ടിൽ അതിക്രമിച്ച് കയറിയതിനുമാണ് കേസ്.

അതിജീവിത ദലിത് വിഭാഗക്കാരിയായതിനാൽ പട്ടികജാതി, പട്ടികവർഗ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രിൻസിപ്പൽ എസ്.ഐ കെ.ദിലീപ് കുമാർ, എ.എസ്.ഐ കെ.വി. ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, ടെസിമോൾ ജോസഫ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

Tags:    
News Summary - porter who tried to molest an elderly woman was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.