കട്ടപ്പന: വിഷാംശമുള്ള ഏലക്കായ വിദേശത്തേക്ക് കയറ്റിയയച്ച് ഏലത്തിന്റെ വില ഇടിച്ച സംഭവത്തിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന് ഏലം കർഷകരായ റെജി ഞള്ളാനിയും സുനിൽ വണ്ടൻമേടും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഏലം വിലയിടിന് കാരണക്കാരായ സ്പൈസസ് ബോർഡിനും കൃഷി വകുപ്പിനും എതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
കിടനാശിനി അംശം കൂടിയതിനെ തുടർന്ന് വിദേശത്തുനിന്ന് തിരിച്ചയച്ച ഏലക്കായ് എന്തു ചെയ്തുവെന്ന് സ്പൈസസ് ബോർഡ് വെളിപ്പെടുത്തണം. എലക്ക കയറ്റി അയയ്ക്കുന്ന സമയത്തെ ലാബ് റിപ്പോർട്ട് പുറത്തുവിടണം. ആവശ്യമായ പരിശോധന നടത്താതെ എങ്ങനെയാണ് ഏലം കയറ്റി അയച്ചതെന്ന് ഇവർ ചോദിച്ചു.
കനത്ത വിലയിടിവിലും നൂറു കിലോ ഏലക്കക്ക് ഒരുകിലോ സാമ്പിളായി എടുത്ത് കർഷകരെ അമിതമായി ചൂഷണം ചെയ്യുന്ന വ്യാപാരികളെ അറസ്റ്റുചെയ്യണം.
ഏലം വിലയിടിവിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി കൺവെൻഷനുകൾ ചേർന്ന് സമരസമിതി രൂപവത്കരിക്കുമെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.