തിരുമുരുകൻ

നാഗമാണിക്യം, റൈസ് പുള്ളർ തട്ടിപ്പ്; ഒരാൾ പിടിയിൽ

കട്ടപ്പന: നാഗമാണിക്യവും റൈസ് പുള്ളറും നൽകാമെന്നുപറഞ്ഞ് 44.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. മൂന്നാർ, ചട്ടമൂന്നാർ 291ാം നമ്പർ വീട്ടിൽ തിരുമുരുകനെയാണ് (52) വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തത്. നാഗമാണിക്യവും റൈസ് പുള്ളറും നൽകാമെന്ന് വിശ്വസിപ്പിച്ച് ചേറ്റുകുഴി സ്വദേശികളിൽനിന്ന് 44.5 ലക്ഷം തട്ടിയെടുക്കുകയായിരുെന്നന്ന് പൊലീസ് പറയുന്നു. 2020 നവംബറിലാണ് പൊലീസിന് പരാതി ലഭിക്കുന്നത്.

തിരുമുരുകെൻറ കൂട്ടാളികളിൽ ഒരാളെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, തിരുമുരുകൻ ഒളിവിൽ പോകുകയായിരുന്നു. ഇയാൾ ചട്ടമൂന്നാറിലെ വീട്ടിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വണ്ടന്മേട് പൊലീസ് വെള്ളിയാഴ്ച രാത്രി മൂന്നാറിലെത്തി പിടികൂടുകയായിരുന്നു. വണ്ടന്മേട് ഇൻസ്പെക്ടർ നവാസ്, എസ്.ഐ ജോസ് പി. ജേക്കബ്, സി.പി.ഒമാരായ രാജേഷ്, ബാബുരാജ് എന്നിവർ ചേർന്നാണ് പിടികൂടിയത്. നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Nagamanikyam, Rice Puller scam; One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.