സരുണിന്റെ കുടുംബം കിഴുകാനം ഫോറസ്റ്റ് ഓഫിസിന് മുന്നിൽ നടത്തുന്ന സമരം

ആദിവാസി യുവാവിനെതിരെ കേസ്: നിരാഹാരം ആറാം ദിവസത്തിലേക്ക്

കട്ടപ്പന: കാട്ടിറച്ചി വിറ്റെന്നാരോപിച്ച് ആദിവാസി യുവാവിനെ അറസ്റ്റ് ചെയ്ത വനംവകുപ്പ് അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫോറസ്റ്റ് ഓഫിസിന് മുന്നിൽ യുവാവിന്റെ കുടുംബം നടത്തുന്ന അനിശ്ചിതകാല നിരാഹാരം ആറാം ദിവസത്തിലേക്ക് കടന്നു.

യുവാവിനെ കള്ളക്കേസിൽ കുടുക്കിയ വനം ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുക, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കിഴുകാനം വനംവകുപ്പ് ഓഫിസിന് മുന്നിൽ കുറ്റാരോപിതനായ സരുണിന്റെ മാതാപിതാക്കൾ നിരാഹാരം നടത്തുന്നത്.

അതേസമയം, ആദിവാസി യുവാവിനെ കാട്ടിറച്ചി കടത്തി എന്നാരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ യുവാവിന്റെയും മാതാപിതാക്കളുടെയും കിഴുകാനം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും മൊഴികൾ രേഖപ്പെടുത്തി.

കഴിഞ്ഞമാസം 20നാണ് കണ്ണംപടി പുത്തന്‍പുരക്കല്‍ സരുണ്‍ സജിയെ കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Case against tribal youth: Fasting enters sixth day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.