ഗുരുതിക്കളത്ത് സംയോജിത ചെക്പോസ്റ്റിനായി നിർമിച്ച കെട്ടിടം
മൂലമറ്റം: നിർമാണം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഉദ്ഘാടനം ചെയ്ത് ഒരു വർഷമായിട്ടും ഗുരുതിക്കളത്ത് സംയോജിത ചെക്പോസ്റ്റ് എന്ന ആശയം നടപ്പാകുന്നില്ല. നബാർഡിൽ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് നിർമാണം മുടങ്ങാൻ കാരണം. ചെയ്ത പ്രവൃത്തികളുടെ പണം പോലും കുടിശ്ശികയാണ്. അതിനാൽ അവസാനവട്ട പണി പൂർത്തിയാക്കാൻ കഴിയുന്നില്ല.
ബാക്കി ഫണ്ട് കൂടി ലഭിച്ചാലേ വിവര വിജ്ഞാനകേന്ദ്രം, വനശ്രീ ഇക്കോഷോപ്പ്, യാത്രക്കാരുടെ ഇടത്താവളം എന്നിങ്ങനെ വിവിധ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയൂ. മെയ് 12നാണ് ചെക്ക്പോസ്റ്റ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തത്. നിലവിൽ ചെക്പോസ്റ്റിന്റെ പ്രവർത്തനം മാത്രമാണ് നടക്കുന്നത്.
സംയോജിത ചെക്പോസ്റ്റിനായി നിർമിച്ച കെട്ടിടം അടഞ്ഞുകിടക്കുകയാണ്. ഹൈറേഞ്ച് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിൽ എക്കോഷോപ്പ്, ശുചിമുറി അടക്കം സംവിധാനങ്ങൾ തുടങ്ങുമെന്നാണ് ഉദ്ഘാടന സമയത്ത് അറിയിച്ചിരുന്നത്. ഇതിനാവശ്യമായ കെട്ടിടങ്ങളടക്കം നിർമിച്ചെങ്കിലും ആവശ്യത്തിന് ഫർണിച്ചർ എത്തിയില്ല. ശുദ്ധജലം ലഭ്യമാക്കാൻ നടപടിയും എടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.