പ്ലസ് ടു; ജില്ലയിൽ 81.43 ശതമാനം വിജയം

8561 പേർ ഉപരിപഠനത്തിന് അർഹത നേടി തൊടുപുഴ: പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ 81.43 ശതമാനം വിജയം. മുൻ വർഷത്തെ അപേക്ഷിച്ച് ആറ് ശതമാനം കുറവാണിത്. 703 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. വൊക്കേഷനൽ ഹയർ സെക്കൻഡറി (വി.എച്ച്.എസ്.ഇ) പരീക്ഷയിൽ 68.97 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷമിത് 77.80 ശതമാനമായിരുന്നു. പ്ലസ് ടുവിന് ജില്ലയിൽ 80 സ്കൂളുകളിൽനിന്നായി 10,513 പേർ പരീക്ഷ എഴുതി. ഇതിൽ 8561 പേർ ഉപരിപഠനത്തിന് അർഹത നേടി. ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 164 പേർ രജിസ്റ്റർ ചെയ്തതിൽ 158 പേർ പരീക്ഷ എഴുതി. ഇതിൽ 74 പേർ ഉപരിപഠനത്തിന് അർഹതനേടി. 46 ശതമാനമാണ് ടെക്നിക്കൽ സ്കൂളിന്‍റെ വിജയം. കഴിഞ്ഞ വർഷം 73.42 ആയിരുന്നു വിജയ ശതമാനം. ഇത്തവണ ഒരാൾ മാത്രമാണ് എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയത്. ഓപൺ സ്കൂൾ വിഭാഗത്തിൽ 342 പേർ രജിസ്റ്റർ ചെയ്തതിൽ 336 പേർ പരീക്ഷ എഴുതി. ഇതിൽ 175 പേർ ഉപരിപഠനത്തിന് അർഹത നേടി. 52.08 ആണ് വിജയ ശതമാനം. എട്ടുപേർ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 1057 കുട്ടികൾ പരീക്ഷ എഴുതിയതിൽ 729 പേർ ഉപരിപഠനത്തിന് അർഹത നേടി. ജില്ലയിൽ കുമളി അട്ടപ്പള്ളം സെന്‍റ് തോമസ് ഇ.എം.എച്ച്.എസ്.എസ് സ്കൂളിന് മാത്രമാണ് നൂറ് ശതമാനം വിജയം നേടാനായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.