ചെറുതോണി: കരിമ്പൻ സിറ്റിയുടെ മുകൾ ഭാഗത്ത് മലയിൽ തീപടർന്ന് ഇരുപത്തിയഞ്ചേക്കറോളം ഭൂമി കത്തിനശിച്ചു. ഷാപ്പുംപടിയിൽനിന്ന് ഉച്ചക്ക് പടർന്ന തീ മുകളിലേക്ക് കത്തിക്കയറുകയായിരുന്നു. ഇലവുംപാറ മാത്യു, മാത്യു തോമസ്, നാട്ടാർ വയലിൽ അസി, വള്ളോംകല്ലേൽ ലീല, ജോസഫ് ഇലവുംപാറ, ജോസഫ് നന്ദളത്ത്, സാലസ് വേഴമ്പശ്ശേരി തുടങ്ങി നിരവധിപേരുടെ കൃഷി അഗ്നിക്കിരയായി. വിളവെടുത്തുതുടങ്ങിയ കുരുമുളകുചെടികൾ, കൊക്കോ, വാഴ, പച്ചക്കറികൾ, കശുമാവ്, ജാതി തുടങ്ങി വർഷങ്ങളുടെ അധ്വാനഫലങ്ങളാണ് മണിക്കൂറുകൾക്കകം തീ വിഴുങ്ങിയത്. എല്ലാവരും തന്നെ ചെറുകിട കർഷകരാണ്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഇടുക്കിയിൽനിന്ന് അഗ്നിരക്ഷസേന എത്തിയെങ്കിലും വാഹനം എത്തിച്ചേരാൻ പറ്റാത്ത സ്ഥലമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമായി. പള്ളി ജങ്ഷനിൽ ഫയർഫോഴ്സിൻെറ വാഹനമിട്ടശേഷം ജീവനക്കാർ ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥലത്തെത്തിയത്. ഇടുക്കിയിൽനിന്ന് പൊലീസും എത്തിയിരുന്നു. ജലക്ഷാമം രൂക്ഷമായ പ്രദേശമായതിനാൽ തീ കെടുത്തുന്നതും ദുഷ്ക്കരമായി. തങ്ങളുടെ അധ്വാധഫലം തീ വിഴുങ്ങുന്നത് നിസ്സഹായരായി നോക്കി നിൽക്കാനെ കർഷകർക്ക് കഴിഞ്ഞുള്ളൂ. ഉച്ചക്ക് പടർന്ന തീ മണിക്കൂറുകൾക്ക് ശേഷമാണ് നിയന്ത്രിക്കാനായത്. 2 തീപിടിത്തമുണ്ടായ സ്ഥലം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് ജോർജ് പോൾ വൈസ് പ്രസിഡന്‍റ് മിനി ജേക്കബ് എന്നിവർ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.