തൊടുപുഴ: തൊഴിലുറപ്പ് പദ്ധതിയില്‍ ഇളംദേശം ബ്ലോക്കിലെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളായ ആലക്കോട്, കോടിക്കുളം എന്നിവിടങ്ങളില്‍ ജി.ഐ.എസ്(ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) അടിസ്ഥാനത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി കണ്ടെത്തുന്നതിനായി ജനുവരി 12മുതല്‍ സർവേ നടത്തും. ഓരോ പ്രദേശത്തിൻെറയും പൂർണമായ വിവരങ്ങള്‍ ആന്‍ഡ്രോയിഡ് ആപ് മുഖേന ശേഖരിച്ച് രേഖപ്പെടുത്തും. ഇതിനായി നിയോഗിച്ചിട്ടുള്ള എന്യൂമറേറ്റര്‍മാര്‍ ഓരോ വീടും സന്ദര്‍ശിച്ച് ഓരോ ഭൂമിയിലും ഏതെല്ലാം തരത്തിലുള്ള പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിപ്രകാരം അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്താന്‍ സാധിക്കുമെന്ന് ആന്‍ഡ്രോയിഡ് ആപ്പിലേക്ക് രേഖപ്പെടുത്തും. ഈ സര്‍വേ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തി കണ്ടെത്തുന്നതിന് മാത്രമാണെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ കെ.ആര്‍. ഭാഗ്യരാജ് അറിയിച്ചു. ജില്ലയിൽ 131പേര്‍ക്ക് കൂടി കോവിഡ് തൊടുപുഴ: ജില്ലയില്‍ 131പേര്‍ക്ക് കൂടി ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ അഞ്ചുകേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി സ്വദേശി (54) കരിമണ്ണൂർ സ്വദേശി (42) തൊടുപുഴ സ്വദേശിനി (48) വണ്ണപ്പുറം സ്വദേശി (38) കട്ടപ്പന സ്വദേശിനി (85) എന്നിവരുെട രോഗത്തിൻെറ ഉറവിടമാണ് കണ്ടെത്താൻ കഴിയാത്തത്. 126പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗബാധയുണ്ടായത്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി- 14 അയ്യപ്പൻകോവിൽ -1 ദേവികുളം -1 ഇടവെട്ടി -1 ഏലപ്പാറ -2 ഇരട്ടയാർ-15 കഞ്ഞിക്കുഴി-3 കാഞ്ചിയാർ-10 കാന്താല്ലൂർ-1 കരിമണ്ണൂര്‍-3 കരിങ്കുന്നം- 2 കരുണാപുരം-7 കട്ടപ്പന-2 കോടിക്കുളം-1 കൊക്കയാര്‍-8 കൊന്നത്തടി -4 കുമളി -1 മാങ്കുളം -1 മരിയാപുരം -2 മൂന്നാർ -2 നെടുങ്കണ്ടം- 8 പീരുമേട് -1 പെരുവന്താനം -2 പുറപ്പുഴ- 2 രാജാക്കാട് -2 രാജകുമാരി- 1 ശാന്തൻപാറ -5 സേനാപതി -1 തൊടുപുഴ -9 ഉടുമ്പന്‍ചോല- 1 ഉടുമ്പന്നൂര്‍ -3 ഉപ്പുതറ -5 വണ്ടന്മേട്- 1 വണ്ടിപ്പെരിയാർ- 1 വണ്ണപ്പുറം -2 വാത്തിക്കുടി -1 വെള്ളത്തൂവല്‍- 1 വെള്ളിയാമറ്റം- 4.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.