അടിമാലി: ഇടുക്കി പന്നിയാർകുട്ടിയിൽ ലോറിയിൽനിന്ന് കാറിലേക്ക് പകർത്തുകയായിരുന്ന 10.5 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് തേവാരം സ്വദേശി ജയരാസു (50), കമ്പം സ്വദേശി തമിഴരസൻ (46), ഇടുക്കി കാഞ്ചിയാർ തോപ്പിൽ ജയചന്ദ്രൻ (45), പത്തനംതിട്ട ഇലവുംതിട്ട കൊച്ചുമുറി കിഴക്കേതിൽ വർഗീസ് ജെയിംസ് (40) എന്നിവരെയാണ് എക്സൈസ് ഇടുക്കി സി.ഐ ഇ.പി. സിബിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. സർക്കിൾ ഓഫിസ് സംഘവും ഇടുക്കി ഷാഡോ സ്ക്വാഡും ചേർന്നാണ്, തമിഴ്നാട്ടിൽനിന്ന് ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. ജയചന്ദ്രൻ, വർഗീസ് എന്നിവർ വഴി കഞ്ചാവ് വിൽപന നടത്തുകയായിരുന്നു സംഘത്തിൻെറ ലക്ഷ്യമെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇടുക്കി ഷാഡോ ടീമിലെ ജലീൽ, സിജുമോൻ, അനൂപ് തോമസ്, ലിജോ ജോസഫ് എന്നിവരും സർക്കിൾ ഓഫിസ് പ്രിവൻറിവ് ഓഫിസർമാരായ സജി കെ. ജോസഫ്, കെ.ജെ. ബിനോയ് (ഗ്രേഡ്), സി.ഇ.ഒമാരായ ബിജു ജേക്കബ്, ബൈജു സോമരാജ്, ജിനു, സോണി, അനൂപ്, ഡ്രൈവർ പി.സി. റെജി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.