പുറ്റടി സംഭവം: ശ്രീധന്യയുടെ മൃതദേഹം സംസ്കരിച്ചു

കട്ടപ്പന: ഗൃഹനാഥൻ ഭാര്യയെ തീവെച്ച് കൊന്ന് ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച മകൾ ശ്രീധന്യയുടെ മൃതദേഹം സംസ്കരിച്ചു. പുറ്റടി ഹോളി ക്രോസ് കോളജിന് സമീപം താമസിക്കുന്ന ഇലവനാതൊടികയിൽ രവീന്ദ്രൻ ഭാര്യ ഉഷയെ കൊലപ്പെടുത്തിയശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. ദമ്പതികൾ തൽക്ഷണം മരിച്ചു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ശ്രീധന്യ വ്യാഴാഴ്ച വൈകീട്ടാണ് മരിച്ചത്. മാതാപിതാക്കളുടെ സംസ്കാര സ്ഥലത്തിനടുത്താണ് ശ്രീധന്യയുടെയും മൃതദേഹം സംസ്കരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.