ആദിവാസി കോളനികളുടെ നിലവാരം ഉയർത്തണം -സംഘടനകൾ

തൊടുപുഴ: ജില്ലയിലെ ആദിവാസി കോളനികളിലെ ജീവിതസാഹചര്യം മെച്ചപ്പെടുത്തണമെന്ന് കേരള ദലിത് പാന്തേഴ്സ്, കേരള ആദിവാസി ഫോറം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആദിവാസി ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ചില്ലെങ്കിൽ ജില്ലയിലെ ദലിത്-ആദിവാസി സംഘടനകളെ ഒന്നിപ്പിച്ച് പ്രക്ഷോഭം നടത്തും. റവന്യൂ വകുപ്പ് പട്ടയം നൽകിയ ഭൂമി ഒരേക്കറിന് 15 ലക്ഷം രൂപ നൽകി ആന പാർക്ക് നിർമിക്കാനെന്ന പേരിൽ വനംവകുപ്പ് ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും ആദിവാസികളിൽനിന്ന് എഴുതിവാങ്ങുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കേരള ദലിത് പാന്തേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സുധീർകുമാർ, കേരള ആദിവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എൻ. മോസസ്, ജില്ല പ്രസിഡന്‍റ് മിനി തങ്കച്ചൻ, വൈസ് പ്രസിഡന്‍റ് കെ.കെ. രാമകൃഷ്ണൻ, ജില്ല സെക്രട്ടറി സി.കെ. ബേബി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.