താണ്ഡവമാടി കാട്ടാന; പള്ളിയുടെ ഗേറ്റ് തകർത്തു, ഏലം കൃഷി നശിപ്പിച്ചു

അടിമാലി: ചിന്നക്കനാൽ, സിങ്കുകണ്ടം, സൂര്യനെല്ലി മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. തിങ്കളാഴ്ച രാത്രി എത്തിയ കാട്ടാന സൂര്യനെല്ലി പള്ളിയുടെ ഭാഗമായ സിങ്കുകണ്ടം ഡിവിഷനിലെ മേഴ്സി ചർച്ചിന്‍റെ മുന്നിലെ ഗേറ്റ് തകർത്തു. നിരവധി പേരുടെ ഏലം കൃഷി നശിപ്പിച്ചു. അതിര്‍ത്തി വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ കാട്ടാന ശല്യത്തിന് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിഹാരം കാണാത്തതില്‍ പ്രതിഷേധം ശക്തമാണ്. വനംവകുപ്പ് പ്രദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഒരു ഇടപെടലും നടത്തുന്നില്ലെന്നാണ് ആരോപണം. ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ ആനയിറങ്കല്‍, കോരംപാറ, 301 കോളനി, പേത്തൊട്ടി തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാനകള്‍ എത്താറുണ്ട്. Idl adi 2 ana ചിത്രങ്ങൾ 1, ചൊവ്വാഴ്ച പുലർച്ച കാട്ടാന തകർത്ത മേഴ്സി ചർച്ചിന്‍റെ മുൻഭാഗത്തെ ഗേറ്റ് 2, ശാന്തൻപാറ സിമന്‍റ്പാലത്ത് ജനവാസ കേന്ദ്രത്തിൽ നിലയുറപ്പിച്ച കാട്ടാന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.