വനത്തിൽ മാലിന്യം തള്ളിയയാളും വാഹനവും പിടിയിൽ

ചെറുതോണി: പട്ടാപ്പകൽ ലോവർ പെരിയാർ വനമേഖലയിൽ മാലിന്യം തള്ളി കടന്നുകളയാൻ ശ്രമിച്ചയാളെ ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള വനപാലകസംഘം പിടികൂടി. മൂവാറ്റുപുഴ സ്വദേശി മാഹിനാണ് പിടിയിലായത്. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. മൂവാറ്റുപുഴയിലെ ആക്രിക്കടയിൽനിന്ന് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് മാലിന്യം വാഹനത്തിൽ കയറ്റി ലോവർപെരിയാർ ഡാമിന് സമീപം പാമ്പളയിൽ എത്തിച്ച് വനത്തിൽ തള്ളിയശേഷം കടക്കാൻ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനപാലകർ മാഹിനെയും വാഹനവും പിടികൂടി കേസ് രജിസ്റ്റർ ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജിജി സന്തോഷ്, പാമ്പള സ്‌റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി. അനിത്, അൻജിത് ശങ്കർ, കെ.കെ. ഷമിൽ, അർച്ചന നായർ, ഫോറസ്റ്റ് വാച്ചർ വി.എൻ. ഷാജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വാഹനം ഇടുക്കി കോടതിയിൽ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.