വാത്തിക്കുടി പഞ്ചായത്തിൽ അവിശ്വാസം ഇന്ന്

ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിൽ യു.ഡി.എഫ് നൽകിയ അവിശ്വാസത്തിൽ ചർച്ചയും വോട്ടെടുപ്പും വ്യാഴാഴ്ച നടക്കും. യു.ഡി.എഫ് പാനലിൽ ജയിച്ച് പ്രസിഡന്‍റായ സിന്ധു ജോസ് കൂറുമാറി എൽ.ഡി.എഫിനൊപ്പം ചേർന്ന് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തിരുന്നു. ഇതേതുടർന്നാണ് യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ സ്ഥാനാർഥിയായി മത്സരിച്ച സിന്ധു ജോസ് മുന്നണി ധാരണപ്രകാരം ഒരു വർഷത്തിനുശേഷം പ്രസിഡന്‍റ് പദവി ഒഴിഞ്ഞുനൽകണമെന്നായിരുന്നു ധാരണ. എന്നാൽ, പ്രസിഡന്‍റ് സ്ഥാനത്ത് തുടരാനുള്ള സിന്ധു ജോസിന്‍റെ ശ്രമം യു.ഡി.എഫ് എതിർത്തതോടെയാണ് സിന്ധു ജോസ് എൽ.ഡി.എഫിനൊപ്പം ചേർന്നത്. ഇതോടെ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിനായി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സിന്ധു ജോസിനെ വിപ്പ് നൽകി അവിശ്വാസത്തിൽ ഒപ്പം നിർത്താനാകും ശ്രമിക്കുക. എന്നാൽ, വിപ്പ് സ്വീകരിക്കാതിരിക്കാനുള്ള ശ്രമം എൽ.ഡി.എഫും സിന്ധു ജോസും സ്വീകരിക്കും. നിലവിൽ ഒമ്പത്, ഒമ്പത് കക്ഷിനിലയാണ് വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ ഉള്ളത്. വിപ്പ് ലംഘിച്ചാൽ സിന്ധു ജോസിനെതിരെ നിയമനടപടികൾക്കും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും യു.ഡി.എഫും ശ്രമിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.