കാട്ടുപോത്തിനെ വേട്ടയാടിയ കേസ്: രണ്ടുപേർകൂടി അറസ്റ്റിൽ

അടിമാലി: അടിമാലി റേഞ്ചിലെ നെല്ലിപ്പാറ വനമേഖലയിൽ കാട്ടുപോത്തിനെ വേട്ടയാടി മാംസം വിൽപന നടത്തിയ കേസിൽ രണ്ടുപേർകൂടി വനപാലകരുടെ പിടിയിൽ. തോപ്രാംകുടി സ്വദേശികളായ വെള്ളംകുന്നേൽ സജു, പൂമറ്റത്തിൽ ബിനു എന്നിവരാണ് വ്യാഴാഴ്ച പിടിയിലായത്. 48 കിലോ ഇറച്ചി വാങ്ങി തോപ്രാംകുടി മേഖലയിൽ വിൽപന നടത്തിയവരാണ് ഇവർ. ഇതോടെ ഈ കേസിൽ 12 പ്രതികൾ അറസ്റ്റിലായി. റേഞ്ച് ഓഫിസർ കെ.വി. രതീഷ്, മച്ചിപ്ലാവ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ ആർ. ബിനോജ്, സെക്ഷൻ ഫോറസ്റ്റർ പി.ജി. സന്തോഷ്‌, സജീവ്, ബെന്നി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. idl adi 2 arest ചിത്രം..കാട്ടുപോത്തിനെ വേട്ടയാടിയ കേസിൽ വനപാലകർ പിടികൂടിയ സജു, ബിനു എന്നിവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.