മൂലമറ്റം: ഗുരുതിക്കളത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. പെരുമ്പള്ളിച്ചിറ കറുക സ്‌കൂളിന് സമീപം പുതിയകുന്നേൽ സ്റ്റെപ്പപ്പ് സുധീർ എന്ന സുധീറാണ് (38) പിടിയിലായത്. ഡിസംബർ 15ന് ഉച്ചക്ക് പുളിക്കൽ ഫീലിപ്പോസിൻെറ വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. മൂന്നുവർഷം മുമ്പ് പീലിപ്പോസ് മരിച്ചശേഷം വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പറമ്പ് തെളിക്കാനെത്തിയ ജോലിക്കാരാണ് മോഷണം നടന്നവിവരം അറിയുന്നത്. കുളമാവ് പൊലീസ് സംഭവത്തിൽ കൂടുതൽ പ്രതികൾ ഉള്ളതായി സംശയിക്കുന്നതായി പറഞ്ഞു. വീട് കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ കിടക്കയുടെ അടിയിൽ ഇരുന്ന താക്കോൽ എടുത്ത് അലമാരയും മറ്റ് മുറികളും തുറന്ന് പരിശോധിച്ചു. തുണികളും രേഖകളും വാരിവലിച്ച് നിലത്തിട്ടു. കപ്പ വാട്ടാൻ ഉപയോഗിക്കുന്ന രണ്ട് വലിയ ചെമ്പുകൾ, കുക്കറുകൾ, അലൂമിനിയം പാത്രങ്ങൾ തുടങ്ങി നിരവധി സാധന സാമഗ്രികൾ മോഷണം പോയിരുന്നു. കുളമാവ് എസ്.എച്ച്.ഒ സുനിൽ തോമസ്, എസ്.ഐ സലിം എ.എസ്.ഐമാരായ അജിത്, ബിജു, ഷംസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. കേസിൽ മറ്റ് രണ്ട് പ്രതികളെകൂടി കിട്ടാനുണ്ട്. കാറും കസ്റ്റഡിൽ എടുത്തു. tdl mltm4 ഗുരുതിക്കളത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി സുധീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.