നെടുങ്കണ്ടം: നീർച്ചാലുകളിലെ തടസ്സങ്ങള്‍ നീക്കുന്നതിനും മണല്‍ വാരി, ആഴം വർധിപ്പിക്കുന്നതിനും ജലവിഭവ വകുപ്പ് തയാറാവണമെന്ന്്് ഡീന്‍ കുര്യാക്കോസ് എം.പി. പ്രകൃതിക്ഷോഭത്തില്‍ നാശനഷളടം സംഭവിച്ച നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകൾ സന്ദർശിച്ചു. പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തരമായി ധനസഹായം വിതരണം ചെയ്യണമെന്ന് എം.പി ആവശ്യപ്പെട്ടു. 2018ലെ പ്രളയകാലത്ത് നഷ്ടം സംഭവിച്ചവര്‍ക്ക് ഇപ്പോഴും സഹായം വിതരണം ചെയ്യാനുണ്ട്. കരുണാപുരം പഞ്ചായത്തിലെ തൂക്കുപാലം, പാമ്പുമുക്ക്, ചോറ്റുപാറ മേഖലകളില്‍ തുടര്‍ച്ചയായി വെള്ളം ഉയരുന്ന സാഹചര്യമുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓരോ തവണയും ഉണ്ടാകുന്നത്. ചോറ്റുപാറയിലെ രണ്ട് പാലങ്ങള്‍ അടിയന്തരമായി പുനര്‍ നിര്‍മിക്കണം. നെടുങ്കണ്ടം പാലാറില്‍ മണ്ണിടിഞ്ഞ് വന്‍ നഷ്ടമാണ് സംഭവിച്ചത്. കരുണാപുരം പഞ്ചായത്ത് പ്രസിഡൻറ് മിനി പ്രിന്‍സ്, വൈസ് പ്രസിഡൻറ് പി.ആര്‍. ബിനു തുടങ്ങിയവരും എം.പിക്ക് ഒപ്പമുണ്ടായിരുന്നു. ----------- idlndk തൂക്കുപാലത്ത്് പ്രകൃതിക്ഷോഭത്തില്‍ തറ തകര്‍ന്ന കെട്ടിടത്തിൽ ഡീന്‍ കുര്യാക്കോസ് എം.പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.