തൂക്കുപാലം തകർന്നു; മറുകരയെത്താൻ നീണ്ടയാത്ര

മൂലമറ്റം: മഴവെള്ളപ്പാച്ചിലിൽ മൂന്നുങ്കവയൽ തൂക്കുപാലം ഭാഗികമായി തകർന്നതോടെ പ്രദേശത്തുള്ളവർ മറുകരയെത്താൻ ആറ് കിലോമീറ്റർ ചുറ്റിസഞ്ചരിക്കണം. മൂലമറ്റം, അറക്കുളം പ്രദേശങ്ങളിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന മാർഗമാണ് ഈ തൂക്കുപാലം. ബസ് റൂട്ടില്ലാത്തതിനാൽ പ്രദേശത്തുള്ളവർ ഏറെയും മറുകര എത്തുന്നത് തൂക്കുപാലം വഴിയാണ്. ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്ന രീതിയിലായിരുന്നു പാലം നിർമിച്ചത്. 80 വർഷം മുമ്പ് ഇവിടെ ഇല്ലിപ്പാലം സ്ഥാപിച്ചിരുന്നു. പിന്നീട് കമ്പിപ്പാലമായി. ഇതും തകരാറിലായതോടെ ഏതാനും വർഷം മുമ്പാണ് പുതിയ പാലം നിർമിച്ചത്. കോളജ് വിദ്യാർഥികളടക്കം ഒട്ടേറെ ആളുകളാണ് ഇരുചക്രവാഹനത്തിൽ പാലത്തിനു മറുകരയിലെത്തിയിരുന്നത്. തൂക്കുപാലംവരെ വാഹനങ്ങൾ കടന്നുപോകുന്ന വഴിയുണ്ട്. ഇവിടെ കോൺക്രീറ്റ് പാലം നിർമിച്ചാൽ കണ്ണിക്കൽ, പുത്തേട്, കൂവപ്പള്ളി, മൂന്നുങ്കവയൽ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവർക്ക് ഏറെ പ്രയോജനകരമാകും. ------------- tdl mltm 3 മഴവെള്ളപ്പാച്ചിലിൽ തകർന്ന മൂന്നുങ്കവയൽ തൂക്കുപാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.