ഓടയിലെ മാലിന്യം റോഡിലേക്ക്

മുട്ടം: ഓടയിലെ മാലിന്യം റോഡിലൂടെ ഒഴുകുന്നു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ മാലിന്യം മുഴുവൻ റോഡിലേക്ക് കയറി. കൂടാതെ ഗാർഹിക-ഹോട്ടൽ മാലിന്യവും റോഡിൽ ചിതറിക്കിടക്കുന്നു. തൊടുപുഴയിൽനിന്ന് മുട്ടം വഴിയുള്ള യാത്രികർ ഏറെയും മലിന്യം നിക്ഷേപിക്കുന്നതിനുള്ള ഇടമായി കാണുന്നത് പെരുമറ്റം ഭാഗമാണ്. വലിച്ചെറിയുന്ന മാലിന്യക്കെട്ടുകൾ മഴ പെയ്യുന്നതോടെ ഓടയിൽനിന്ന് റോഡിലേക്ക് കയറി ഒഴുകുന്ന അവസ്ഥയാണ്. തൊടുപുഴ-മുട്ടം പാതയിൽ മൂന്നാംമൈൽ മുതൽ മുട്ടം വരെ പ്രദേശത്താണ് മാലിന്യനിക്ഷേപം കൂടുതൽ. ചാക്കിൽ കെട്ടിയും അല്ലാതെയുമായി കിലോകണക്കിന് മാലിന്യമാണ് ഇവിടങ്ങളിൽ നിക്ഷേപിക്കുന്നത്. തൊടുപുഴ റൂട്ടിൽ പെരുമറ്റത്തിനു സമീപം മീൻമാലിന്യം ഉൾപ്പെടെ മലങ്കര ജലാശയത്തിനരികിൽ തള്ളുന്നതും പതിവായിരിക്കുകയാണ്. ഇത് ചെന്നുപതിക്കുന്നതാകട്ടെ മലങ്കര ജലാശയത്തിലും. tdl mltm2 പെരുമറ്റം ഭാഗത്ത് ഓടയിൽനിന്ന് റോഡിലേക്ക് ഒഴുകിയ മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.