ഇടുക്കി പാക്കേജ്; തൊടുപുഴയും പ്രതീക്ഷയിൽ

െതാടുപുഴ: ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് തൊടുപുഴ നഗരസഭയിലെ വിവിധ മേഖലകളുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ലിസ്റ്റ് പാക്കേജ് കമ്മിറ്റി ചെയർമാനും വികസന കമീഷണറുമായ അർജുൻ പാണ്ഡ്യന് കൈമാറി. കാർഷിക, ആരോഗ്യമേഖലകൾക്ക് മുൻഗണന നൽകുന്ന രീതിയിലാണ് പദ്ധതികളെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. മുതലക്കോടം പാടശേഖര സമിതിയുടെ സ്ഥലത്ത് കെട്ടിടസമുച്ചയം പണിയാൻ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. കുട്ടികൾക്കായി ആശുപത്രി, വെങ്ങല്ലൂർ, കുമ്മംകല്ല്, മഠത്തിക്കണ്ടം, പഴുക്കാകുളം മേഖലകളിൽ പുതിയ പി.എച്ച്.സികൾ സ്ഥാപിക്കൽ, പാറക്കടവിലെ കുടുംബാരോഗ്യകേന്ദ്രം അപ്ഗ്രഡേഷൻ തുടങ്ങി സമഗ്ര ആരോഗ്യവികസനമാണ് ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ അറിയിച്ചു. ടൂറിസം മേഖലയായ ഇടുക്കിയുടെ ഒരു ഹബ്ബാക്കി തൊടുപുഴയെ മാറ്റാനുള്ള പദ്ധതികൾ, നഗരസഭ ഡമ്പിങ് യാർഡിനോട് ചേർന്ന സ്ഥലത്ത് ആധുനിക ഫാം ഉൾപ്പെടെ മൃഗസംരക്ഷണ പദ്ധതി, ഖരമാലിന്യ സംസ്കരണ പ്ലാൻറ് ഉൾപ്പെടെ ശുചിത്വ മേഖലയിലെ പദ്ധതികൾ, കലാ-കായിക മേഖലകളിൽ വിവിധ പദ്ധതികൾ, തൊഴിലുറപ്പ് പദ്ധതികൾ, ഭവനനിർമാണം, വിധവകൾക്ക് തൊഴിലവസരം തുടങ്ങിയ എല്ലാ മേഖലകളെയും ബന്ധിപ്പിക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും ചെയർമാൻ അറിയിച്ചു. യുവജന കമീഷന്‍ അദാലത് ഇന്ന് തൊടുപുഴ: സംസ്ഥാന യുവജന കമീഷന്‍ ചെയര്‍പേഴ്‌സൻ ഡോ. ചിന്ത ജെറോമിൻെറ അധ്യക്ഷതയില്‍ ബുധനാഴ്ച രാവിലെ 11മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലതല അദാലത് നടത്തും. 18നും 40നും മേധ്യ പ്രായമുള്ളവര്‍ക്ക് കമീഷന്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം. കയാക്കിങ് ഫെസ്റ്റിവല്‍ 15 മുതൽ ഇടുക്കി: ജില്ലയിൽ ടൂറിസം മേഖലക്ക് പുത്തനുണര്‍വ് നല്‍കാന്‍ അയ്യപ്പന്‍ കോവിലില്‍ ഒക്ടോബര്‍ 15മുതൽ 17വരെ കയാക്കിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. ജില്ല ഭരണകൂടം, ഡി.ടി.പി.സി, അയ്യപ്പന്‍കോവില്‍-കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തുകള്‍, കെ.എസ്.ഇ.ബി, വനംവകുപ്പ് തുടങ്ങിയവ പങ്കാളികളാകും. ഇൗ ദിവസങ്ങളില്‍ കാലാവസ്ഥ പ്രതികൂലമായാല്‍ സമയക്രമം മാറിയേക്കാം. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഫെസ്റ്റിവല്‍ ഉദ്ഘാടന പരിപാടിയും 16നും 17നും രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെ സഞ്ചാരികള്‍ക്ക് കയാക്കിങ്ങും നടത്താവുന്ന വിധമാണ് പരിപാടികൾ. ആഘോഷവേദിയായ അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിന് സമീപം റജിസ്ട്രേഷന്‍ സൗകര്യം ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.