കാട് കത്തിച്ച് നായാട്ടിന് ശ്രമിച്ച രണ്ടുപേർ പിടിയിൽ

തൊടുപുഴ: കാട് കത്തിച്ച് മൃഗങ്ങളെ വേട്ടയാടാൻ ശ്രമിച്ച രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഉപ്പുകുന്ന് സ്വദേശികളായ ചന്ദ്രൻ (45), സനീഷ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് നാടൻ തോക്കും വെടിമരുന്നും കണ്ടെടുത്തു. ഫെബ്രുവരി 10ന് കുളമാവ് സെക്ഷൻ പരിധിയിലെ മുണ്ടുമുടിത്തണ്ട് ഭാഗത്താണ് സംഭവം. റിസർവ് വനത്തിൽ തീയിട്ട ഇവരെ പട്രോളിങ്ങിനിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. തൊടുപുഴ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജ്യോതിഷ് ജെ. ഒഴാക്കൽ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ.എൻ. പ്രദീപ്കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.ആർ. രതീഷ്, സോണി ജോസ്, വി.വി. സേതു, പി.ബി. ശ്രീകുമാർ, പി. രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.